ആദ്യം രാഹുൽ പറഞ്ഞു; ലോകാരോഗ്യ സംഘടനയും അതുതന്നെ പറഞ്ഞു
text_fieldsന്യൂഡൽഹി: അപ്രതീക്ഷിത ലോക്ഡൗൺ കോവിഡിനെതിരായ ശക്തമായ പോരാട്ടമാണെന്നായിരുന്നു കേന്ദ്രസർക്കാരിൻെറ വാദം. എന്നാൽ, ലോക്ഡൗൺ കൊണ്ടു മാത്രം പരിഹാരമാവില്ലെന്നും കോവിഡിനെ പ്രതിരോധിക്കാൻ വ്യാപക പരിശോധനയും ഗവേഷണങ്ങ ളുമാണ് പ്രധാനമായും ആവശ്യമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. തുടർന്ന്, ലോക ്ഡൗണിനെ വിമർശിക്കുന്നുവെന്ന വാദമുയർത്തി രാഹുലിനെതിരെ കേന്ദ്രസർക്കാരും സർക്കാരിനെ അനുകൂലിക്കുന്നവരും പ്ര തിഷേധം ഉയർത്തി. എന്നാൽ, രാഹുൽ വാർത്തസമ്മേളനത്തിൽ പറഞ്ഞതും ട്വീറ്റ് ചെയ്തതുമായ കാര്യങ്ങൾ ശരിവെക്കുന്നതായിരുന്നു ലോകാരോഗ്യ സംഘടന നടത്തിയ പ്രസ്താവന. ലോക്ഡൗണിനെ പ്രശംസിച്ച് ആദ്യം രംഗത്തെത്തിയ ലോകാരോഗ്യ സംഘടന പിന്നീട് ലോക്ഡൗൺ മാത്രം പോരെന്നും വ്യാപക പരിശോധന ആവശ്യമാണെന്നും അറിയിക്കുകയായിരുന്നു.
The one-size-fit-all lockdown has brought untold misery & suffering to millions of farmers, migrant labourers, daily wagers & business owners.
— Rahul Gandhi (@RahulGandhi) April 13, 2020
It needs a “smart” upgrade, using mass testing to isolate virus hotspots & allowing businesses in other areas to gradually reopen.
മതിയായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെയും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയുമാണ് ആരോഗ്യ പ്രവർത്തകർ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലുമടക്കം കോവിഡ് പ്രതിരോധത്തിനായി രംഗത്തിറങ്ങുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉത്തരേന്ത്യയിൽ പടർന്നുപിടിച്ചിട്ടും സുരക്ഷ ഉപകരണങ്ങൾ വ്യാപകമായി ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പ്രതിഷേധങ്ങളെല്ലാം സർക്കാർ മറികടന്നത് ‘ലോക്ഡൗൺ’ ചൂണ്ടിക്കാട്ടിയായിരുന്നു.
ലോക്ഡൗൺ മാത്രം േപാര, വ്യാപക പരിശോധനയും ഗവേഷണങ്ങളും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 13നാണ് രാഹുൽ ആദ്യം ട്വീറ്റ് ചെയ്തത്. പ്രസ്താവനക്കെതിരെ ഭരണകക്ഷി അനുയായികൾ പ്രതിഷേധമുയർത്തിയെങ്കിലും ഏപ്രിൽ 16ന് നടത്തിയ വാർത്ത സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. കോവിഡിന് എതിരെയുള്ള യഥാർഥ ആയുധം കൂടുതൽ പരിശോധനകളാണ്. ലോക്ഡൗൺ മൂലം താൽകാലികമായി വ്യാപനം കുറക്കാൻ മാത്രമേ സാധിക്കൂ. പരിശോധനകളും ഗേവഷണങ്ങളും മാത്രമാണ് ഫലപ്രദമായ മാർഗം. പരിശോധനകളുടെ എണ്ണം കുറഞ്ഞ തോതിലാണ് നടക്കുന്നത്. ഇത് വർധിപ്പിക്കുക മാത്രമാണ് ഏക പോംവഴി. സംസ്ഥാനങ്ങൾ പരമാവധി ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.
"So-called lockdowns can help to take the heat out of a country’s epidemic, but they cannot end it alone.
— World Health Organization (WHO) (@WHO) April 20, 2020
Countries must now ensure they can detect, test, isolate and care for every case, and trace every contact"-@DrTedros #COVID19
ലോക്ഡൗണിന് മാത്രം കോവിഡിനെ അവസാനിപ്പിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നത് ഏപ്രിൽ 20നാണ്. ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ലോക്ഡൗൺ കൊണ്ട് ഒരുപക്ഷേ താൽകാലികമായി വൈറസിനെ നിയന്ത്രിച്ചേക്കാം. രോഗബാധിതരെ കണ്ടുപിടിക്കുകയും അവരെ ഐസൊലേറ്റ് ചെയ്യുകയും സമ്പർക്കങ്ങൾ കണ്ടെത്തുകയും രോഗികളെ ചികിത്സിക്കുകയും വേണം. ഇങ്ങെന ചെയ്താൽ മാത്രമേ വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കൂ എന്നും ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനം ഗെബ്രിയേസസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.