രാഹുൽ അവസരവാദി; ഹിന്ദുവെന്ന ഒാർമ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം - യെദിയൂരപ്പ
text_fieldsബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അവസരവാദിയായ ഹിന്ദുവാണെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ മാത്രമേ രാഹുലിന് സ്വന്തം മതത്തെ കുറിച്ച് ഒാർമ വരുന്നുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു. കർണാടകയിലെ ഹിന്ദുക്ഷേത്രങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ പ്രവർത്തിെയ വിമർശിച്ചായിരുന്നു യെദിയൂരപ്പയുടെ ആരോപണം. കർണാടകയിൽ ബി.ജെ.പി സംഘടിപ്പിച്ച പരിവർത്തൻ യാത്ര 75 ദിവസം പിന്നിട്ട ശേഷം ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിക്ക് ഏത് ക്ഷേത്രം വേണമെങ്കിലും സന്ദർശിക്കാം. ഇത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. എന്നാൽ അദ്ദേഹം അവസരവാദിയായ ഹിന്ദുവാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ഹിന്ദുവാണെന്ന കാര്യം അദ്ദേഹം ഒാർക്കുന്നത്. അതിനുശേഷം സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു. രാഹുലിനെ വിശ്വസിക്കാൻമാത്രം വിഡ്ഢികളാണോ ജനങ്ങൾ എന്നും യെദിയൂരപ്പ ചോദിച്ചു. രാഹുലിെൻറ തന്ത്രങ്ങളൊന്നും കർണാടകയിൽ ചെലവാകില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും ഹിന്ദു വിരുദ്ധനാണെന്നും യെദിയൂരപ്പ വിമർശിച്ചു.
28 സംസ്ഥാനങ്ങളിലായി 203 നിയമസഭാ മണ്ഡലങ്ങൾ സന്ദർശിക്കുകയും 1.76 കോടി ജനങ്ങളുമായി സംവദിക്കുകയും ചെയ്തെന്നും യെദിയൂരപ്പ അറിയിച്ചു. അഴിമതിനിറഞ്ഞ, കഴിവുകെട്ട കോൺഗ്രസ് സർക്കാർ അടുത്ത മൂന്ന് - നാല് മാസത്തിനുള്ളിൽ ചരിത്രമാകുെമന്നും അദ്ദേഹം ഒാർമിപ്പിച്ചു.
താൻ വർഗീയ രാഷ്ട്രീയം കളിക്കില്ല. വികസനമാണ് തങ്ങളുടെ അജണ്ട. ബി.ജെ.പിയാണ് യഥാർഥ ഹിന്ദു പാർട്ടി. ഹിന്ദുക്കളുെട അവകാശങ്ങൾക്ക് വേണ്ടി പോരാടുേമ്പാഴും ഇതര വിശ്വസികളെ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്ട്രീയത്തിന് എതിരാണ്. കുറേക്കൂടി നല്ല ഹിന്ദു പാർട്ടിയാണ് കോൺഗ്രസ് എന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ കർണാടകക്കാർ വിഡ്ഢികളെല്ലന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.