Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെക്കോട്ട് വണ്ടി...

തെക്കോട്ട് വണ്ടി കയറുമോ രാഹുൽ

text_fields
bookmark_border
rahul-gandhi
cancel

ന്യൂഡൽഹി: പറഞ്ഞുകേൾക്കുന്നത് ശരിയാണെങ്കിൽ രാഹുൽ ഗാന്ധി ഇക്കുറി ദക്ഷിണേന്ത്യയിലും മത് സരിക്കും. തമിഴ്നാട്ടിലോ കർണാടകയിലോ മത്സരിക്കണമെന്നാണ് ഇൗ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം.

ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുൽതരംഗം സൃഷ്ടിക്കാൻ കാരണമാവുമെന്നാണ് വിലയിരുത്തൽ. ഒപ്പം, മോദിവിരുദ്ധ മുന്നേറ്റങ്ങൾക ്ക് ശക്തി പകരുകയും ചെയ്യും. എന്നാൽ, ഇതുസംബന്ധിച്ച് സൂചനകളൊന്നും പുറത്തുവന്നി ട്ടില്ല.

കർണാടകയിലെ ചില കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ സംസ്ഥാനത്തേക്ക് ക ്ഷണിച്ച് ട്വീറ്റുചെയ്തിട്ടുണ്ട്. ‘‘കർണാടക എന്നും കോൺഗ്രസ് േനതാക്കൾക്ക് ഉൗർജം പകർന്നിട്ടുണ്ട്. ഇന്ദിര ഗാന്ധിയെയും സോണിയ ഗാന്ധിയെയും വൻ ഭൂരിപക്ഷത്തോടെ ജയിപ്പിച്ചു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെയും ഇവിടെ മത്സരിപ്പിക്കാനാണ് ആഗ്രഹം’’ മുൻ കർണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

1978ൽ ഇന്ദിര ഗാന്ധി മേഡകിനൊപ്പം ചിക്കമഗളൂരുവിലും 1980ൽ സോണിയ ഗാന്ധി അമേത്തിക്കൊപ്പം െബള്ളാരിയിലും മത്സരിച്ചിരുന്നു. കർണാടകക്കൊപ്പം തമിഴ്നാടും രാഹുൽ ഗാന്ധിയെ ‘വിട്ടുകിട്ടാൻ’ ശ്രമം നടത്തുന്നുണ്ട്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഏഴുതവണ വിജയിച്ച ശിവഗംഗയിൽ രാഹുൽ മത്സരിക്കണമെന്നാണ് ആവശ്യം. ഡി.എം.കെയുമായുള്ള ഉറച്ചബന്ധം ഇതിനുപുറമെയാണ്.

അടുത്ത പ്രധാനമന്ത്രിയായി രാഹുലിനെ പലവട്ടം ഡി.എം.കെ. പ്രസിഡൻറ് സ്റ്റാലിൻ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം ചെന്നൈ സ്റ്റെല്ല മേരീസിൽ നടന്ന ചെയ്ഞ്ച് മേക്കർ ഷോയിലൂടെ രാഹുൽ വലിയ സ്വീകാര്യതയും തമിഴ്നാട്ടിൽ നേടിയിരുന്നു.

ഉത്തർപ്രദേശിലെ അമേത്തിയാണ് രാഹുലിെൻറ മണ്ഡലം. പാരമ്പര്യമായി കോൺഗ്രസ് മണ്ഡലമാണെങ്കിലും ആശങ്കയുയർത്തുന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞതവണ ബി.ജെ.പിയിലെ സ്മൃതി ഇറാനിയായിരുന്നു എതിരാളി. വലിയ പ്രയാസമില്ലാതെ ജയിച്ചുകയറി.

ഇത്തവണയും ബി.എസ്.പി-എസ്.പി സഖ്യത്തിൽ കോൺഗ്രസിനെ ചേർത്തിട്ടില്ലെങ്കിലും അമേത്തിയിലും സോണിയ മത്സരിക്കുന്ന റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, യു.പിയിൽ പ്രിയങ്കയിലൂടെ കാലുറപ്പിക്കാൻ കോൺഗ്രസ് കഠിനശ്രമത്തിലാണ്.

ഇതിൽ പരിക്കേൽക്കുന്നവരിൽ ഇൗ സഖ്യവുമുണ്ട്. ചില നേതാക്കൾ കൂടുമാറിയതോടെ മായാവതിയാകെട്ട േകാൺഗ്രസിനോട് കട്ട കലിപ്പിലാണ്. അതുകൊണ്ടുതന്നെ പൂർണമായി വിശ്വസിക്കാനുമാവില്ല. രണ്ടാം മണ്ഡലം എന്ന ചിന്ത ഇതിൽനിന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news2019 loksabha electionRahul Gandhi
News Summary - Rahul Gandhi's Ameti‍? -India News
Next Story