ചൗക്കിദാർ: കോടതിയലക്ഷ്യ കേസിൽ രാഹുൽ നിരുപാധികം മാപ്പുപറഞ്ഞു
text_fieldsന്യൂഡൽഹി: തെൻറ പ്രസംഗത്തിൽ സുപ്രീംകോടതിയെ തെറ്റായി ഉദ്ധരിച്ചതി ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിരുപാധികം മാപ്പു പറഞ്ഞു. നേരേ ത്ത നടത്തിയ ഖേദപ്രകടനം പോരെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിനെ തുടർന്ന് സമർപ്പിച്ച പുതി യ സത്യവാങ്മൂലത്തിലാണ് നിരുപാധിക മാപ്പപേക്ഷ. റഫാൽ ഇടപാടുമാ യി ബന്ധപ്പെട്ട വിധിയിൽ ചൗക്കീദാർ ചോർ ഹെ എന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന് പ്രസംഗിച്ചതിന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്.
ചൗക്കീദാർ ചോർ ഹെ എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അതിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും അതിനെ സുപ്രീംകോടതിയുമായി ബന്ധിപ്പിച്ചത് സംസാരത്തിനിടയിൽ അറിയാതെ സംഭവിച്ച അബദ്ധമാണെന്നും രാഹുൽ ആദ്യം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു. അത്തരമൊരു പരാമർശത്തിൽ ഖേദമുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത് മാപ്പായി പരിഗണിക്കണമെന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
സുപ്രീംകോടതിെക്കതിരായ പരാമർശത്തിന് ഒന്നുകിൽ നിരുപാധികം മാപ്പുപറയുക, അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടുക എന്ന് ചീഫ് ജസ്റ്റിസ് സിങ്വിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് മൂന്ന് പേജ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
ചൗക്കീദാർ േചാർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന തരത്തിൽ നടത്തിയ പരാമർശം ബോധപൂർവം നടത്തിയതല്ലെന്ന് രാഹുൽ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. നിരുപാധികം മാപ്പുപറഞ്ഞതിെൻറ അടിസ്ഥാനത്തിൽ എല്ലാ കോടതിയലക്ഷ്യ നടപടികളും അവസാനിപ്പിക്കണമെന്ന് അഡ്വ. സുനിൽ ഫെർണാണ്ടസ് മുഖേന നൽകിയ സത്യവാങ്മൂലത്തിൽ രാഹുൽ ബോധിപ്പിച്ചു.
ഇൗ മാസം 10ന് റഫാൽ ഹരജികൾക്കൊപ്പം രാഹുലിനെതിരായ ബി.ജെ.പിയുടെ കോടതിയലക്ഷ്യ ഹരജിയും സുപ്രീംകോടതി പരിഗണിക്കും.
റഫാൽ ഇടപാടിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് മോദി സർക്കാർ നേടിയെടുത്ത അനുകൂല വിധിക്കെതിരെ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കാനിരുന്നതായിരുന്നുവെങ്കിലും രാഹുലിെനതിരായ ബി.ജെ.പി ഹരജി പട്ടികയിലുൾപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് ചീഫ് ജസ്റ്റിസ് മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.