ഭൂരിപക്ഷം കുറഞ്ഞ കോണ്‍ഗ്രസ് സർക്കാറുകളെ ബി.ജെ.പി അട്ടിമറിക്കുന്നു -രാഹുൽ ഗാന്ധി
text_fieldsചെന്നൈ: കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുന്നതായി രാഹുൽ ഗാന്ധി. തമിഴ്നാട്ടിൽ ത്രിദിന തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയ അേദ്ദഹം തൂത്തുക്കുടിയിൽ സംഘടിപ്പിച്ച ആശയസംവാദത്തിൽ സംസാരിക്കുകയായിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ല. 10 -15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ഭരണം ബി.ജെ.പി അട്ടിമറിക്കുകയാണ്. മധ്യപ്രദേശ്, പുതുച്ചേരി, ഗോവ, അരുണാചൽ സംസ്ഥാനങ്ങളിൽ അരങ്ങേറിയ ജനാധിപതയ ധ്വംസനം പരിേശാധിച്ചാൽ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കും ആർ.എസ്.എസിനുമെതിരെ രൂക്ഷ വിമർശനവും രാഹുൽ അഴിച്ചുവിട്ടു. പാർലമെൻറും നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും തമ്മിലെ സന്തുലിതാവസ്ഥ ഇല്ലാതായാൽ രാജ്യം നാശത്തിലേക്ക് നീങ്ങും. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കുമെതിരെ ആർ.എസ്.എസിെൻറ നേതൃത്വത്തിൽ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്. മോദി സർക്കാർ മൂലം രാജ്യത്തെ രണ്ടു വ്യക്തികൾക്ക് മാത്രമാണ് ഗുണം.
ഗുജറാത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ പേര് മാറ്റിയതിലൂടെ ഇത് വ്യക്തമാവുകയും ചെയ്തു. നരേന്ദ്ര മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പവിലിയൻ എൻഡുകൾ അദാനി - അംബാനി എന്നിവരുടെ പേരിലാണ്. താൻ സത്യസന്ധനായ രാഷ്ട്രീയക്കാരനായതിനാലും അഴിമതിക്കാരനല്ലാത്തതിനാലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കുരുക്കാൻ കഴിയുന്നില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.