രാഹുൽ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രി -സ്റ്റാലിൻ
text_fieldsചെന്നൈ: ഡി.എം.കെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിെൻറ പൊതുസമ്മേളന ം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യുദ്ധപ്രഖ്യാപനമായി. ബി.ജെ.പി നേതൃത്വത്തിലു ള്ള മോദി സർക്കാറിനെ താഴെയിറക്കേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് നേതാ ക്കൾ പ്രസ്താവിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നതായി പ്രഖ്യാപിച്ചു.
‘രാഹുൽ ഗാന്ധിയേ വരുക... നാട്ടുക്ക് നല്ലാച്ചിയെ തരുക’ (രാഹുൽ ഗാന്ധീ വരുക, നാടിന് സൽഭരണമേകൂ) എന്ന് തമിഴിലാണ് സ്റ്റാലിൻ ക്ഷണിച്ചത്. വൻ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്റ്റാലിെൻറ പ്രഖ്യാപനം സ്വീകരിച്ചത്.നിലവിൽ 21 കക്ഷികൾ അണിനിരന്നിട്ടുണ്ട്. ഇനിയും കക്ഷികൾ വരുമെന്നും സ്റ്റാലിൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഗജ ചുഴലിക്കാറ്റ് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്ത ‘സാഡിസ്റ്റ്’ പ്രധാനമന്ത്രിയാണ് മോദിയെന്ന് സ്റ്റാലിൻ ആരോപിച്ചു. സുപ്രീംകോടതി, റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ, ഇലക്ഷൻ കമീഷൻ തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. സി.ബി.െഎ, ഇ.ഡി, െഎ.ടി തുടങ്ങിയ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നു.
റഫാൽ കേസിൽ സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിക്കയാണ് ചെയ്തത്. ബാങ്കുകളിൽ കോടികളുടെ തട്ടിപ്പാണ് അരങ്ങേറിയത്. നോട്ടുനിരോധനം രാജ്യത്തിെൻറ സാമ്പത്തികമേഖലയുടെ തകർച്ചക്ക് കാരണമായി. കർഷകർ ആത്മഹത്യ ചെയ്യുന്നു.
ഏറ്റവും ഒടുവിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽപോലും കൃത്രിമം കാണിച്ച് വളഞ്ഞവഴിയിൽ നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. ഇത്തരം നടപടികൾ രാജ്യത്തെ അപകടകരമായ പാതയിലേക്കാണ് നയിക്കുന്നത്. രാജ്യത്തെ രക്ഷിക്കാൻ തമിഴ്നാട്ടിലെ 40 ലോക്സഭ സീറ്റുകളിലും ഡി.എം.കെ മുന്നണിയെ വിജയിപ്പിക്കണമെന്നും നായിഡു ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.