തടങ്കൽപാളയം: മോദി കള്ളം പറയുന്നു; വീഡിയോ പങ്കുവെച്ച് രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവരെ പാർപ്പിക്കാൻ തടങ്കൽപാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ രാഹുൽ ഗാന്ധി. തടങ്കൽപാളയങ്ങളെ കുറിച്ച് ആർ.എസ്.എസിെൻറ പ്രധാനമന്ത്രി കളളം പറയുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
RSS का प्रधानमंत्री भारत माता से झूठ बोलता हैं ।#JhootJhootJhoot pic.twitter.com/XLne46INzH
— Rahul Gandhi (@RahulGandhi) December 26, 2019
അസമിലെ മാറ്റിയയിലെ തടങ്കൽപാളയത്തിെൻറ വീഡിയോ പങ്കുവെച്ചാണ് രാഹുലിെൻറ ട്വീറ്റ്. അസമിലെ തടങ്കൽപാളയത്തിെൻറ മൂന്നിൽ രണ്ട് നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് രാഹുലിെൻറ ട്വീറ്റ് പുറത്ത് വരുന്നത്.
46 കോടി രൂപ ചെലവിലാണ് അസമിലെ മാറ്റിയയിൽ തടങ്കൽപാളയം നിർമ്മിക്കുന്നത്. ഏകദേശം 3,000 പേരെ ഇവിടെ പാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതിൽ 13 നിലകൾ പുരുഷൻമാർക്കും രണ്ട് നിലകൾ സ്ത്രീകൾക്കുമാണുള്ളത്. 2018ലാണ് തടങ്കൽപാളയം പണിയുന്നതിന് ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.