Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നലാക്രമണ സംഘത്തലവൻ...

മിന്നലാക്രമണ സംഘത്തലവൻ രാഹുലിന്‍റെ ടീമിൽ

text_fields
bookmark_border
rahul-gandhi
cancel
camera_alt??????. ????. ??????? ??.?????. ????? ????????????? ?????????? ??????? ?????????????????

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയെക്കുറിച്ച് ദർശന രേഖ തയാറാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദൗത്യസേന രൂപവത്കരിച്ചു. ഉ റി ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തി കടന്നു മിന്നലാക്രമണം നടത്താൻ നിയോഗിച്ച സ േനാ സംഘത്തെ നയിച്ച റിട്ട. ലഫ്. ജനറൽ ഡി.എസ്. ഹൂഡയുടെ നേതൃത്വത്തിലാണ് സമിതി.

അതിർത ്തി സംരക്ഷിക്കുന്നതിെൻറ തന്ത്രം, ഭീകരത പ്രതിരോധം തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട് ട കാര്യങ്ങളെക്കുറിച്ച് ദിശാബോധം നൽകാൻ വിദഗ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദർശനരേഖ തയാറാക്കുകയാണ് സമിതിയുടെ ദൗത്യം. ദേശസുരക്ഷയിൽ ബി.ജെ.പിയുമായി ഏറ്റുമുട്ടുകയെന്ന രാഷ്്ട്രീയതന്ത്രം കൂടി കോൺഗ്രസിെൻറ ഇൗ നീക്കത്തിലുണ്ട്. മിന്നലാക്രമണത്തിെൻറ പേരിൽ വലിയ അവകാശവാദങ്ങൾ സർക്കാർ ഉയർത്തുന്നതിനെതിരെ റിട്ട. ലഫ്. ജനറൽ ഹൂഡ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. അദ്ദേഹം വ്യാഴാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

പുൽവാമ ആക്രമണത്തിൽ മോദി സർക്കാറിെൻറ ഇൻറലിജൻസ്, സുരക്ഷവീഴ്ച തുറന്നുകാട്ടി കോൺഗ്രസ് രംഗത്തിറങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. സുരക്ഷ, ദേശീയത എന്നിവയുടെ കാര്യത്തിൽ ആധികാരിക വക്താക്കളായി ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനു കൂടിയാണ് ആഭ്യന്തര സുരക്ഷ സംബന്ധിച്ച വിദഗ്ധ സമിതി.

പാകിസ്താനെ പഴിചാരുേമ്പാൾ തന്നെ, സുരക്ഷ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽനിന്ന് മോദിസർക്കാർ ഒഴിഞ്ഞുമാറുകയാണ്. യു.പി.എ സർക്കാറിെൻറ കാലത്ത് മുംബൈ ഭീകരാക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കസേര നഷ്ടമായിരുന്നു. എന്നാൽ, വീഴ്ചകൾ മറച്ചുപിടിക്കുകയും കസേര സംരക്ഷിക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.

പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രിയെ അറിയിക്കുന്നതിൽ വൈകിയെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ മോദി അതൃപ്തി അറിയിച്ചുവെന്നും ഒൗദ്യോഗിക കേന്ദ്രങ്ങൾ വിവരിക്കുന്നുണ്ട്. മോദിയുടെ സിനിമാ ഷൂട്ട് ചിത്രം പുറത്തുവന്നതിനു പിന്നാലെയാണിത്. മുംബൈ ആക്രമണ സമയത്ത് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ ഉദാസീനത കാട്ടിയതും വേഷം മാറുന്നതിൽ ശ്രദ്ധിച്ചതും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
സമാനമായ പരിക്കാണ് ഷൂട്ടിങ്, ബോട്ട് യാത്രാ ചിത്രങ്ങളിലൂടെ മോദി ഏറ്റുവാങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLt General DS HoodaRahul Gandhi
News Summary - rahul gandhi Lt General DS Hooda -India News
Next Story