കേസുകളിലൂടെ മോദി വേട്ടയാടുന്നു –രാഹുൽ
text_fieldsമലപ്പുറം: കേസുകളിലൂടെ, തന്നെയും കുടുംബത്തെയും വേട്ടയാടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത്തരം കേസുകളെല്ലാം പോരാളിയുടെ പടച്ചട്ടയിലെ പുരസ്കാരങ്ങളായാണ് കണക്കാക്കുന്നതെന്നും രാഹുൽ ഗാന്ധി എം.പി. 15ലധികം കേസുകളാണ് തനിക്കെതിരെ എടുത്തതെന്നും ഇതുകൊണ്ടൊന്നും പോരാട്ടവീര്യത്തെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തിെൻറ ഭാഗമായ കരുവാരകുണ്ട്, വാണിയമ്പലം, എടക്കര, നിലമ്പൂർ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
വിവിധ മതങ്ങളും ജാതികളും ഭാഷകളും ഉൾക്കൊള്ളുന്ന വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. അത് തകർക്കാനുള്ള മോദി സർക്കാറിെൻറ ശ്രമം ഭീതി സൃഷ്ടിക്കുന്നതാണ്. പ്രളയ പുനരധിവാസത്തിൽ സംസ്ഥാന സർക്കാറിന് കൂടുതൽ ജാഗ്രത വേണം. നല്ല വിദ്യാഭ്യാസം നൽകുന്നതിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിൽ വിദ്യാർഥിനി സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ചത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത ഉൾെപ്പെട വയനാടിെൻറ വികസന പദ്ധതികള്‍ക്കായി പാര്‍ലമെൻറിൽ ശബ്ദമുയർത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനകം വയനാട് മണ്ഡലത്തിനകത്തും പുറത്തേക്കുമുള്ള ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. നഞ്ചന്‍കോട് റെയിൽവേയും രാത്രികാല യാത്രനിരോധനവുമാണ് വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. നിലമ്പൂരിലെയും വയനാട്ടിലെയും വിനോദസഞ്ചാര സാധ്യതകള്‍ വളരെ വലുതാണ്. പ്രകൃതിയെ നശിപ്പിക്കാതെ ഗതാഗത സാധ്യതകള്‍ ലളിതമായ രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി.ജി സുരക്ഷയില്ലാതെ ആദ്യമായി മലപ്പുറം ജില്ലയിലെത്തിയ രാഹുൽ ജനങ്ങൾക്ക് കൈകൊടുത്തും ആശയവിനിമയം നടത്തിയുമാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.