ജെ.ഡി.എസുമായി സൗഹാർദപൂർവമായ ബന്ധമുണ്ടാകണമെന്ന് രാഹുൽ ഗാന്ധി
text_fieldsബംഗളൂരു: കർണാടകയിലെ സഖ്യസർക്കാറിെൻറ സുഗമമായ നടത്തിപ്പിന് ജെ.ഡി.എസ് നേതാക്കളുമായി സൗഹാർദപൂർവമായ ബന്ധം നിലനി ർത്തണമെന്ന് കോൺഗ്രസ് നേതാക്കളോട് ഹൈകമാൻഡ്. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബ ാക്കിനിൽക്കെ കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേ തൃത്വത്തിൽ നടന്ന യോഗത്തിലാണ് നേതാക്കൾക്ക് കർശന നിർദേശം നൽകിയത്.
സഖ്യസർക്കാറിനെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യമായി സംസാരിക്കരുതെന്നും പാർട്ടി തീരുമാനം അനുസരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും രാഹുൽ മുന ്നറിയിപ്പ് നൽകി. ഒരു ഭാഗത്ത് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ മറുഭാഗത്ത് സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന സഖ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സഖ്യനേതാക്കൾ തമ്മിലുള്ള ഭിന്നത വർധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ.
സഖ്യസർക്കാറിനെ പിരിച്ചുവിടണമെന്ന് പറഞ്ഞ ബസവരാജ് ഹൊരട്ടിയുടെ പരാമർശം കോൺഗ്രസ്-ദൾ നേതാക്കൾക്കിടയിൽ അതൃപ്തിക്കിടയാക്കിയിരുന്നു. തുടർന്ന്, സർക്കാറിനെ പ്രതിരോധത്തിലാക്കുന്നതരത്തിലുള്ള പ്രസ്താവനകൾ നടത്തരുതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ആവശ്യപ്പെട്ടിരുന്നു. ഡൽഹി തുഗ്ലക് ലെയ്ൻ റോഡിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഒരു മണിക്കൂർ നീണ്ട യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി െക.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാർ, കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർ പങ്കെടുത്തു.
സഖ്യത്തിലെ ഭിന്നതകൾ എത്രയും വേഗം രമ്യമായി പരിഹരിക്കണമെന്നും സർക്കാറിെൻറ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഒരു ഭിന്നതയും നേതാക്കളിൽ ഉണ്ടാകരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. എത്രയും വേഗം ഏകോപന സമിതി യോഗം വിളിച്ചുചേർക്കാൻ അധ്യക്ഷനായ സിദ്ധരാമയ്യക്ക് നിർദേശം നൽകി. ബി.ജെ.പിയെ അകറ്റിനിർത്താനായാണ് ജെ.ഡി.എസുമായി കൈകോർത്ത് സഖ്യം രൂപവത്കരിച്ചതെന്നും ആരും അതിനെ ചോദ്യം ചെയ്യേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു. സഖ്യസർക്കാറിനെതിരെ പൊതുയിടത്തിൽ വിവാദ പ്രസ്താവനകൾ നടത്തരുതെന്നാണ് രാഹുൽ നിർദേശിച്ചിരിക്കുന്നതെന്നും എത്രയും വേഗം ഏകോപന സമിതി യോഗം ചേരുമെന്നും യോഗത്തിനുശേഷം ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു.
അതേസമയം, മുന്നറിയിപ്പിനിടെയും നേതാക്കൾ വിമർശനം തുടരുകയാണ്. സഖ്യസർക്കാറിനാണ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയെന്നും കോൺഗ്രസ് പാർട്ടിക്കല്ലെന്നും മറ്റുള്ളവർ എന്തുപറഞ്ഞാലും സിദ്ധരാമയ്യയെ മാത്രമേ മുഖ്യമന്ത്രിയായി കാണാൻ കഴിയുകയുള്ളൂവെന്നും കോൺഗ്രസ് നേതാവും പിന്നാക്കക്ഷേമ മന്ത്രിയുമായ സി. പുട്ടരംഗ ഷെട്ടി പറഞ്ഞു. ഇത് തെൻറ വ്യക്തിപരമായ അഭിപ്രായമാണെന്നും നാലു വർഷംകൂടി ഈ സഖ്യം തുടരേണ്ടതുണ്ടെന്നും അതിനുശേഷം സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.