Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃദു ഹിന്ദുത്വം...

മൃദു ഹിന്ദുത്വം കളിക്കില്ലെന്ന് കോൺഗ്രസ്

text_fields
bookmark_border
മൃദു ഹിന്ദുത്വം കളിക്കില്ലെന്ന് കോൺഗ്രസ്
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിെൻറ ഭാഗമായി മുസ്ലിംകളിലെ അക്കാദമിക പണ്ഡിതരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചർച്ച. ബി.ജെ.പി ഭൂരിപക്ഷ വർഗീയത കളിക്കുന്നതുവഴി കൈവിടുന്ന ഹിന്ദു വോട്ടുബാങ്കിനെ പിടിച്ചു നിർത്താൻ കോൺഗ്രസ് നേതൃത്വം മൃദു ഹിന്ദുത്വ ലൈൻ സ്വീകരിക്കുന്നുവെന്ന് ചർച്ചയിൽ പെങ്കടുത്തവർ ആശങ്ക പ്രകടിപ്പിച്ചു. രാഹുൽ നിഷേധിച്ചു.

മുസ്ലിംകളെക്കുറിച്ച് രാഹുൽ ഗാന്ധി പ്രചാരണവേദികളിൽ പ്രത്യേക പരാമർശം നടത്തരുതെന്ന് ചർച്ചയിൽ പെങ്കടുത്തവർ ഉപദേശിച്ചു. മറ്റുള്ളവർ വിഭാഗീയത സൃഷ്ടിക്കാൻ അത് ഉപയോഗപ്പെടുത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾച്ചേർക്കുന്ന സമീപനം കോൺഗ്രസ് സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ചുറ്റിപ്പറ്റി പ്രത്യേക അജണ്ടകൾ കോൺഗ്രസിനില്ല. എല്ലാവർക്കും വേണ്ടിയാണ്, നീതിക്കു വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നതെന്നും രാഹുൽ അവരോട് വിശദീകരിച്ചു.

കോൺഗ്രസിെൻറ അടിസ്ഥാന ആശയങ്ങളിൽ വിട്ടുവീഴ്ചയില്ല. ആരോടുമുള്ള അനീതി അനുവദിക്കില്ല. വിഭാഗീയതയുടെ വഴികളാണ് ബി.ജെ.പി ചിന്തിക്കുന്നതെങ്കിൽ, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് കോൺഗ്രസ് ചിന്താധാര. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് താൽപര്യപ്പെടുന്നത്. രാജ്യത്ത് ആശയപരമായ പോരാട്ടമൊന്നുമില്ല. 
വിഭാഗീയത സൃഷ്ടിക്കാൻ അധികാര രാഷ്ട്രീയത്തിെൻറ പുതിയ സമ്പ്രദായം  ബി.ജെ.പി രൂപപ്പെടുത്തിയിരിക്കുകയാണ്.

മുസ്ലിംകൾക്കും ദലിതുകൾക്കും നേരെയുള്ള ആൾക്കൂട്ട അതിക്രമം ജനങ്ങൾക്കിടയിൽ ഭയാശങ്കയും ഭിന്നിപ്പും സൃഷ്ടിക്കാനും വൈകാരിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുമുള്ള പദ്ധതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നാലുവർഷത്തെ ഭരണത്തിൽ ഉയർത്തിക്കാട്ടാൻ ഒന്നുമില്ലാത്തതാണ് സ്ഥിതി.

ജനവിശ്വാസവും പിന്തുണയും ആർജിക്കാൻ പറ്റുന്ന സ്ഥിരതയുള്ള സഖ്യത്തിന് ശ്രമിച്ചു വരുന്നതായും രാഹുൽ പറഞ്ഞു. പരസ്പര വിശ്വാസം തകരാനും  ജനങ്ങൾ നിരാശരാകാനും പാടില്ല.

ചരിത്രകാരൻ ഇർഫാൻ ഹബീബ്, മുൻആസൂത്രണ കമീഷൻ അംഗം സെയ്ദ ഹമീദ്, ജെ.എൻ.യു പ്രഫസർ സോയ ഹസൻ, അലീഗഢ് യൂനിവേഴ്സിറ്റിയിലെ സെഡ്.കെ ഫൈസാൻ, വിദ്യാഭ്യാസ പ്രമുഖനായ ഇല്യാസ് മാലിക്, റിട്ട. ഉദ്യോഗസ്ഥൻ എ.എഫ്. ഫാറൂഖി, കോൺഗ്രസിൽ നിന്ന് സൽമാൻ ഖുർശിദ്, ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ നദീം ജാവേദ് തുടങ്ങിയവർ പെങ്കടുത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBJPRahul Gandhi
News Summary - rahul gandhi-india news
Next Story