ചൗക്കീദാർ: കോടതിയെ കുറിച്ച പരാമർശത്തിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചു
text_fieldsന്യൂഡൽഹി: റഫാൽ വിധിയുമായി ബന്ധപ്പെട്ട് കാവൽക്കാരൻ കള്ളനാണെന്ന് കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ ഖേദ ം പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പി എം.പി മീനാക്ഷി േലഖി നൽകിയ കോടതിയലക്ഷ്യക്കേസിലാ ണ് രാഹുൽ സുപ്രീംകോടതിയിൽ ഖേദം പ്രകടിപ്പിച്ചത്.
പരാമർശം തെരഞ്ഞെടുപ്പ് പ്രചരണ ചൂടിൽ നടത്തിയതാണ്. കോടതി പറയാത്ത പരാമർശം തൻെറ ഭാഗത്തു നിന്നുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. തൻെറ വാക്കുകൾ രാഷ്ട്രീയ എതിരാളികൾ ദുരുപയോഗിക്കുകയാണെന്നും രാഹുൽ കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
മീനാക്ഷി ലേഖിയുടെ പരാതിയിൽ കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു. റഫാൽ വിധിെയ തെറ്റായി ഉദ്ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ നോട്ടീസിൽ മറുപടിക്ക് ഒരാഴ്ച സമയവും അനുവദിച്ചിരുന്നു.
റഫാൽ വിധി പുനഃപരിേശാധിക്കാനും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രേഖകൾ പരിശോധിക്കാനും കോടതി തീരുമാനിച്ചപ്പോൾ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് രാഹുൽ നടത്തിയ പരാമർശമാണ് വിവാദമായത്.
സുപ്രീംകോടതിക്ക് നന്ദി പറയുന്നു. കാവൽക്കാരൻ കള്ളനാണെന്ന് രാജ്യം മുഴുവൻ പറയുന്നു. നീതിെയ കുറിച്ച് സുപ്രീംകോടതി പറഞ്ഞ ഇന്ന് ആേഘാഷത്തിൻെറ ദിവസമാണ് -എന്നായിരുന്നു അമേത്തിയിൽ രാഹുൽ പ്രസംഗിച്ചത്. ഇത്തരം നിരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.