റാഫേല്‍ കരാര്‍: അഴിമതിക്ക് പിന്നിൽ മോദിയെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്ര സർക്കാറിനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടപാട് രാജ്യത്തിെൻറ രഹസ്യമാണെന്ന പ്രതിരോധമന്ത്രി നിർമല സീതാരാമെൻറ വാദത്തെ അദ്ദേഹം പരിഹസിച്ചു. ചോദ്യങ്ങളുയർത്തുന്നവരെ സർക്കാർ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്. വിമാനം വാങ്ങാൻ എത്ര തുക നൽകിയെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പ്രതിരോധമന്ത്രി പറയുന്നത്. ഇടപാടിൽ അഴിമതിയുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങൾ എന്തുകൊണ്ട് പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും ചോദിക്കുന്നില്ല? റിപ്പോർട്ടിങ്ങിൽ മാന്യത കാണിക്കണം. നിങ്ങൾക്കുമേൽ സമ്മർദമുണ്ടാകാം. എങ്കിലും കുറച്ചെങ്കിലും നെട്ടല്ല് കാണിക്കൂ -മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഒരു വ്യവസായിക്കുവേണ്ടി ഇടപാട് മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രേമാദി പാരിസ് സന്ദർശിച്ചതെന്ന ആരോപണം രാഹുൽ ആവർത്തിച്ചു.
കോടികളുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്തുകൊണ്ട് സർക്കാർ വെളിപ്പെടുത്തുന്നില്ല എന്ന് സമാജ്വാദി പാർട്ടി എം.പി. നരേഷ് അഗർവാൾ സഭയിൽ ചോദിച്ചിരുന്നു. ഫ്രഞ്ച്, ഇന്ത്യ സർക്കാറുകൾ തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് വിവരം വെളിപ്പെടുത്താനാകില്ല എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി.
Top Secret
— Office of RG (@OfficeOfRG) February 6, 2018
(Not for Distribution)
RM says the price negotiated for each RAFALE jet by the PM and his "reliable" buddy is a state secret.
Action Points
1.Informing Parliament about the price is a national security threat
2.Brand all who ask, Anti National#TheGreatRafaleMystery
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.