Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

നാഗ്പൂരിൽനിന്ന് അസമിനെ ഭരിക്കേണ്ട –രാഹുൽ ഗാന്ധി VIDEO

text_fields
bookmark_border
rahul-gandhi
cancel

ഗുവാഹതി: അസമിെൻറ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയെ കടന്നാക്രമിക്കാൻ ബി.ജെ.പിയെയും ആർ.എസ്.എസിെനയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽനിന്ന് സംഘ്പരിവാർ അസമിനെ നിയന്ത്രിക്കേണ്ട. അസമിനെ ഇവിടെയുള്ളവർതന്നെ ഭരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ഭിന്നിപ്പിക്കുകയും വിേദ്വഷം പടർത്തുകയും ചെയ്യുന്ന ജോലിയിൽ വ്യാപൃതനായിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിേഷധം കത്തിയാളുന്ന അസമിൽ പ്രക്ഷോഭകർക്ക് ആേവശം പകർന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ, നിയമത്തിനെതിെര രാജ്യത്തുടനീളം ഉയരുന്ന ജനങ്ങളുടെ ശബ്ദം ബി.ജെ.പി ശ്രദ്ധിക്കുന്നില്ലെന്നും കുറ്റെപ്പടുത്തി.

ഗുവാഹതിയിൽ ആയിരങ്ങൾ അണിനിരന്ന റാലിയെ അഭിസംബോധന ചെയ്ത രാഹുൽ, ബി.ജെ.പിക്കും കേന്ദ്രസർക്കാറിനുമെതിരെ ആഞ്ഞടിച്ചു. ‘േപാകുന്നിടത്തെല്ലാം ബി.ജെ.പി ൈവരം പടർത്തുന്നു. അസമിൽ യുവത പ്രക്ഷോഭപാതയിലാണ്. മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. വിമർശനമുന്നയിക്കുന്നവർക്കുനേരെ നിങ്ങൾ വെടിയുതിർക്കുകയും അവരെ കൊല്ലുകയുമാണ്. ജനങ്ങൾ പറയുന്നത് കേൾക്കാൻ ബി.ജെ.പി ഒരുക്കമല്ല. വടക്കുകിഴക്കിെൻറ ചരിത്രവും പാരമ്പര്യവും അടിച്ചമർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന സർക്കാറിന് നിങ്ങളുടെ വികാരം മനസ്സിലാകുന്നില്ല. അസമിൽ എത്ര യുവാക്കൾക്ക് തൊഴിൽ നൽകിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.

രണ്ടുകോടി പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. സാധാരണക്കാർ ബാങ്കിനുപുറത്ത് ക്യൂ നിൽക്കുേമ്പാൾ മോദി നിങ്ങളുടെ പണമെടുത്ത് ഇവിടത്തെ കോർപറേറ്റ് മുതലാളിമാർക്ക് നൽകി. കർഷകരുെട കടം എഴുതിത്തള്ളാൻ മടിക്കുന്ന സർക്കാർ, വൻ വ്യവസായികളുടെ 1.40 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൂടെ ഭാരത് മാതാവിെൻറ കരുത്ത് മോദി ഇല്ലാതെയാക്കി- രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NRCCitizenship Amendment ActRahul Gandhi
News Summary - Rahul gandhi at assam-India news
Next Story