രാഹുൽ ദ്രാവിഡ് ഒൗട്ട് തന്നെ!
text_fieldsബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് കമീഷെൻറ ബ്രാൻഡ് അംബാസഡറായ മുൻ ഇന്ത്യൻ ക്രി ക്കറ്റ് താരം രാഹുൽ ദ്രാവിഡിന് ഇത്തവണ വോട്ടുചെയ്യാനാവില്ലെന്ന് ഉറപ്പായി. വോട്ട ർപട്ടികയിൽനിന്ന് പുറത്തായ അദ്ദേഹത്തെ പ്രത്യേക പരിഗണന നൽകി പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ബ്രാൻഡ് അംബാസഡർ രാഹുൽ ദ്രാവിഡ് വോട്ടർ പട്ടികയിൽനിന്ന് പുറത്തായതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറായ സഞ്ജീവ് കുമാറിൽനിന്ന് വിശദീകരണം തേടിയിരുന്നു.
രാഹുൽ ദ്രാവിഡിെൻറ കാര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പ്രത്യേക കേസായി പരിഗണിച്ച് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സമയപരിധി കഴിഞ്ഞതിനാൽ പട്ടിക പുതുക്കാനാവില്ലെന്നാണ് കമീഷെൻറ നിലപാട്. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷ പത്രികസമർപ്പണത്തിെൻറ അവസാന ദിവസത്തിെൻറ ഒരാഴ്ച മുെമ്പങ്കിലും നൽകണമെന്നാണ് നിയമം. കർണാടകയിൽ ഒന്നാം ഘട്ട വോെട്ടടുപ്പ് നടക്കുന്ന ബംഗളൂരു നോർത്തിൽ മാർച്ച് 16നായിരുന്നു േവാട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തേണ്ട അവസാന തീയതി. എന്നാൽ, ഇതിനുശേഷമാണ് താൻ വോട്ടർപട്ടികയിലില്ലെന്ന വിവരം രാഹുൽ ദ്രാവിഡ് അറിയുന്നത്.
നേരേത്ത ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ ഇന്ദിര നഗറിൽ താമസിച്ചിരുന്ന രാഹുൽ ദ്രാവിഡ് അടുത്തിടെ ബംഗളൂരു നോർത്തിലെ ആർ.എം.വി എക്സ്റ്റൻഷനിലേക്ക് താമസം മാറ്റിയിരുന്നു. സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കാൻ അപേക്ഷ നൽകിയെങ്കിലും വിദേശത്തായതിനാൽ നോർത്ത് മണ്ഡലത്തിലെ പട്ടികയിൽ പേര് ചേർക്കാൻ നേരിട്ടു ഹാജരാവാനായില്ല. രണ്ടു തവണ ഉദ്യോഗസ്ഥർ ദ്രാവിഡിെൻറ വീട്ടിലെത്തിയെങ്കിലും കാണാനായില്ല. എല്ലാവരോടും വോട്ടുചെയ്യാൻ അഭ്യർഥിക്കുന്ന രാഹുൽ ദ്രാവിഡിന് ഇത്തവണ വോട്ടുചെയ്യാനാവില്ലെന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.