കോവിഡ് തടയുന്നതിൽ ലോക്ഡൗൺ പരാജയപ്പെട്ടു; എന്താണ് അടുത്ത പരിപാടി -രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: കോവിഡിനെ തടഞ്ഞു നിർത്തുന്നതിൽ ലോക്ഡൗൺ ഫലപ്രദമായില്ലെന്നും കേന്ദ്രസർക്കാർ എന്ത് ചുവടാണ് അടുത്തതായി ആസൂത്രണം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. ഒാൺലൈൻ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് അവസാനത്തോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാൽ, ക്രമാതീതമായി വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാർച്ചിൽ ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ 496 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഒമ്പത് പേരാണ് മരിച്ചത്. എന്നാൽ, ലോക്ഡൗൺ നാലാം ഘട്ടത്തിലെത്തിയപ്പോൾ കോവിഡ് ബാധിതരുടെ എണ്ണം 1.4 ലക്ഷമായി വർധിച്ചു. നാലായിരത്തിലധികം ആളുകളെ മരണം തട്ടിയെടുക്കുകയും ചെയ്തു. ലോക്ഡൗൺ പരാജയപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രോഗ വ്യാപനം വർധിക്കുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന ഒരേഒരു രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ മുതൽ നിയന്ത്രണങ്ങൾ ഒാരോന്നായി ഇളവ് വരുത്തുന്നുണ്ട്.
രാജ്യം പഴയത് പോലെ പ്രവർത്തിക്കുന്നതിന് എന്ത് പദ്ധതിയാണ് കേന്ദ്രസർക്കാറിന് മുന്നോട്ട് വെക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. അന്തർസംസ്ഥാന തൊഴിലാളികളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംസ്ഥാന സർക്കാറുകളെയും സഹായിക്കാൻ കേന്ദ്ര സർക്കാറിന് പദ്ധതികളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു ഗുണവും രാജ്യത്തിന് ഇതുവരെ ലഭിച്ചില്ല. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
दो महीने पहले लॉक्डाउन लागू करते समय PM ने कहा था कि 21 दिनों में Corona के ख़िलाफ़ जंग जीतेंगे।आज 60 से ज़्यादा दिन बीत चुके हैं और रोज़ मरीज़ों की संख्या ज़बरदस्त तेज़ी से बढ़ रही है।लॉक्डाउन इस वाइरस को हरा नहीं पाया है।मेरा सरकार से सीधा सवाल है- अब आगे क्या योजना है? pic.twitter.com/NULQsX92Pj
— Rahul Gandhi (@RahulGandhi) May 26, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.