Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനപ്രതിനിധികളെ കാലാവധി...

ജനപ്രതിനിധികളെ കാലാവധി കഴിയും മുമ്പ് വോട്ടർമാർക്ക് നീക്കം ചെയ്യാം; 'റൈറ്റ് ടു റീകോൾ' വേണമെന്ന് രാഘവ് ചദ്ദ

text_fields
bookmark_border
ജനപ്രതിനിധികളെ കാലാവധി കഴിയും മുമ്പ് വോട്ടർമാർക്ക് നീക്കം ചെയ്യാം; റൈറ്റ് ടു റീകോൾ വേണമെന്ന് രാഘവ് ചദ്ദ
cancel

ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടാൽ, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവരെ നീക്കം ചെയ്യാൻ വോട്ടർമാർക്ക് അധികാരം നൽകുന്ന 'റൈറ്റ് ടു റീകോൾ' സംവിധാനം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (എ.എ.പി) എം.പി രാഘവ് ചദ്ദ.

പാർലമെന്റ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും തെരഞ്ഞെടുക്കാൻ ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും, പ്രകടനത്തിലെ പോരായ്മകളോ മോശം പെരുമാറ്റമോ കാരണം വോട്ടർമാർക്ക് അവരെ നീക്കം ചെയ്യാൻ നിലവിൽ നേരിട്ടുള്ള സംവിധാനമില്ലെന്ന് പാർലമെന്‍റിലെ ശൂന്യവേളയിൽ അദ്ദേഹം പറഞ്ഞു.

'റൈറ്റ് ടു റീകോൾ' ഘടനാപരവും നിയമപരമായി നിർവചിക്കപ്പെട്ടതുമായ നടപടിക്രമത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയെ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക പ്രക്രിയ ആരംഭിക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇതിനകം തന്നെ രാഷ്ട്രപതി, വൈസ് പ്രസിഡന്റ്, ജഡ്ജിമാർ എന്നിവരെ ഇംപീച്ച് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും സർക്കാറുകൾക്കെതിരായ അവിശ്വാസ പ്രമേയങ്ങൾ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പ്രകടനം വിലയിരുത്തുന്നതിന് അഞ്ച് വർഷം ഒരു നീണ്ട കാലാവധിയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സും സ്വിറ്റ്സർലൻഡും ഉൾപ്പെടെ 20-ലധികം ജനാധിപത്യ രാജ്യങ്ങൾ ഗവൺമെന്റിന്റെ വിവിധ തലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരിച്ചുവിളിക്കൽ അല്ലെങ്കിൽ വോട്ടർമാരുടെ നേതൃത്വത്തിൽ നീക്കം ചെയ്യൽ സംവിധാനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, രാഷ്ട്രീയ ദുരുപയോഗമോ അസ്ഥിരതയോ തടയുന്നതിന് സുരക്ഷ നടപടികൾ ആവശ്യമാണെന്നും രാഘവ് ചദ്ദ പറഞ്ഞു. തിരിച്ചുവിളിക്കൽ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പിന് ശേഷം കുറഞ്ഞത് 18 മാസത്തെ കാലയളവ് ഉണ്ടാകണം. തിരിച്ചുവിളിക്കലിനുള്ള കാരണങ്ങൾ രാഷ്ട്രീയ വിയോജിപ്പുകളാകരുതെന്നും ദുഷ്‌പെരുമാറ്റം, അഴിമതി, വഞ്ചന അല്ലെങ്കിൽ കടമയുടെ ഗുരുതരമായ അവഗണന എന്നിവ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50 ശതമാനത്തിലധികം വോട്ടർമാർ ഔപചാരിക വോട്ടെടുപ്പിൽ തിരിച്ചുവിളിക്കലിനെ പിന്തുണച്ചാൽ മാത്രമേ നീക്കം നടക്കാൻ പാടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votersrecallraghav chadhaIndia News
News Summary - Raghav Chadha introduces ‘Right to Recall’ to let voters
Next Story