Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: മോദി അംബാനിയുടെ...

റഫാൽ: മോദി അംബാനിയുടെ ഇടനിലക്കാരൻ; ഇ-മെയിൽ പുറത്തുവിട്ട് രാഹുൽ VIDEO

text_fields
bookmark_border
റഫാൽ: മോദി അംബാനിയുടെ ഇടനിലക്കാരൻ; ഇ-മെയിൽ പുറത്തുവിട്ട് രാഹുൽ VIDEO
cancel

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച് പ്രധാനമന്ത്രി നര േന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 36 പോർവിമാനം വാങ്ങുന്ന കാര്യം പാരിസ ിൽ പ്രഖ്യാപിക്കുന്നതു വരെ പ്രതിരോധ മന്ത്രിക്കോ വിദേശകാര്യ സെക്രട്ടറിക്കോ അറിയുമായിരുന്നില്ല. എന്നാൽ, അതി ന് 10 ദിവസം മുേമ്പ ഫ്രഞ്ച് കമ്പനിയുമായി ഇടപാട് ഉറപ്പിക്കുന്നതിന് അനിൽ അംബാനി ഫ്രാൻസിൽ എത്തി ഫ്രഞ്ച് പ്ര തിരോധ മന്ത്രിയുമായി ചർച്ച നടത്തി. ഇത്  പ്രധാനമന്ത്രി നടത്തിയ നീക്കുപോക്കുകളുടെ ഭാഗമായിരുന്നുവെന്ന് രാ ഹുൽ ആരോപിച്ചു. ഉപോദ്ബലകമാവുന്ന ഒരു ഇ-മെയിലും രാഹുൽ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.

പ്രതിരോധ മന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും അറിയാത്ത വിവരം അനിൽ അംബാനിക്കു കൈമാറി ചർച്ചക്ക് വഴിയൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസുരക്ഷ മറന്നു പ്രവർത്തിച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചാരപ്പണിയാണിത്.പ്രമുഖ വിമാന കമ്പനിയായ എയർ ബസിെൻറ ഉദ്യോഗസ്ഥൻ നിക്കോളാസ് ചമുസി 2015 മാർച്ച് 28ന് സ്ഥാപനത്തിലെ മറ്റു മൂന്നുപേർക്ക് അയച്ച ഇ^മെയിലാണ് രാഹുൽ വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. അംബാനിയും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീൻ ലിഡ്രിയാനുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ രഹസ്യ സ്വഭാവത്തെക്കുറിച്ചും മറ്റും മെയിലിൽ പറയുന്നുണ്ട്.

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനു ശേഷം ഒപ്പുവെക്കുന്ന ഒരു ധാരണപത്രത്തെക്കുറിച്ച് ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ട അനിൽ അംബാനി പരാമർശിച്ചിരുന്നു. ഇത് ഒൗദ്യോഗിക രഹസ്യ നിയമത്തിെൻറ ലംഘനമാണ്. രഹസ്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തയാളാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിക്കു മാത്രമാണ് ഇതേക്കുറിച്ച് അറിയാമായിരുന്നത്. ഇൗ കൂടിക്കാഴ്ചക്കു ശേഷമാണ് അനിൽ അംബാനി വിമാന നിർമാണ മേഖലയിൽ പുതിയ കമ്പനി തുറന്നത്. അംബാനിയുടെ ഇടനിലക്കാരനായി മോദി പ്രവർത്തിച്ചുവെന്ന് ഇ-മെയിൽ വായിക്കുന്ന ആർക്കും ബോധ്യപ്പെടുമെന്ന് രാഹുൽ പറഞ്ഞു.

* റിലയൻസ് ഡിഫൻസ് വിശദീകരണം

വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണ്. അനിൽ അംബാനി നടത്തിയ യാത്രക്ക് റഫാൽ ഇടപാടുമായി ഒരു ബന്ധവുമില്ല. നാവികസേനക്കു വേണ്ടിയുള്ള 100ൽപരം ഹെലികോപ്ടറുകളുമായി ബന്ധപ്പെട്ട ഇടപാടിനെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ആ യാത്ര. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഹെലികോപ്ടർ നിർമിക്കുന്നതിന് എയർബസ് ഹെലികോപ്ടർ കമ്പനിയും റിലയൻസ് ഡിഫൻസുമായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ടതാണ് കോൺഗ്രസ് പരാമർശിക്കുന്ന ഇ^മെയിൽ. റഫാൽ ഇടപാട് ഇന്ത്യ^ഫ്രഞ്ച് സർക്കാറുകൾ തമ്മിലുള്ളതാണ്. ഹെലികോപ്ടർ നിർമാണവുമായി ബന്ധപ്പെട്ട കരാർ നേടിയതാകെട്ട, മഹീന്ദ്ര ഗ്രൂപ്പാണ്.


ഒരു സ്വകാര്യ കമ്പനിയുടെ ഇ-മെയിൽ രാഹുൽ ഗാന്ധിക്ക് കിട്ടിയത് ദുരൂഹമാണ്. കമ്പനികളുടെ ലോബി പ്രവർത്തനമാണ് രാഹുൽ നടത്തുന്നത്. അതിന് രാജ്യം വഴങ്ങില്ല. മികച്ച പോർവിമാനങ്ങളും യുദ്ധ സാമഗ്രികളും ഇന്ത്യക്ക് ആവശ്യമുണ്ട്. രാഹുലിെൻറ പിതാവിെൻറയും മുത്തശ്ശിയുടെയും കാലത്ത് അഴിമതി നടന്നിട്ടുണ്ട്. എന്നാൽ, അവരെ വഞ്ചകരായി ഞങ്ങൾ വിളിച്ചിട്ടില്ല. തെറ്റായ ആരോപണം ഉന്നയിച്ച് സ്വന്തം മുഖത്തു ചളി തെറിപ്പിക്കുകയാണ് രാഹുൽ ഗാന്ധി. രാജ്യത്തെ തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം
- നിയമമന്ത്രി രവിശങ്കർ പ്രസാദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modianil ambaniRafalMiddlemanRahul Gandhi
News Summary - Rafal- PM Modi Acting Like Anil Ambani's Middleman- Rahul Gandhi- India news
Next Story