റഫാൽ: കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; എ.ജിയെയും സി.എ.ജിയെയും വിളിച്ചു വരുത്തും -ഖാർഗെ
text_fieldsന്യൂഡൽഹി: റഫാൽ ഇടപാട് കേസിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവും പാർലമെ ന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. റഫാൽ കേസിൽ കേന്ദ്രം സുപ്രീംകോടതി യെ തെറ്റിദ്ധരിപ്പിച്ചെന്ന് ഖാർഗെ പറഞ്ഞു.
സി.എ.ജി റിപ്പോർട്ടിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ല. അറ്റോർണി ജനറലിനെയും സി.എ.ജിയെയും പി.എ.സിക്ക് മുമ്പാകെ വിളിച്ചു വരുത്തും. വിമാന ഇടപാടിൽ ജെ.പി.സി അന്വേഷണം വേണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയല്ല വിമാന ഇടപാടിനെക്കുറിച്ച് പരിശോധിക്കേണ്ടതെന്നും പാർലമെന്റിന്റെ സംയുക്ത സമിതി (ജെ.പി.സി) അന്വേഷണം നടക്കണമെന്നും ആണ് റഫാൽ വിവാദം പുറത്തു വന്നത് മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇൗ നിലപാടുള്ളതു കൊണ്ടാണ് കോൺഗ്രസ് കോടതിയെ സമീപിക്കാതിരുന്നത്.
റഫാലിൽ അഴിമതി നടന്നുവെന്നത് പകൽ പോലെ വ്യക്തമാണെന്നും മോദിയും റിലയൻസിന്റെ അനിൽ അംബാനിയും ഒത്തുകളിച്ച് ഖജനാവ് ചോർത്തിയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.