റഫാൽ നാൾവഴി
text_fieldsവിവാദമായ റഫാൽ പോർവിമാന നാൾവഴി ഇങ്ങനെ:
2002 ഡിസംബർ 30: പോർവിമാനങ്ങൾ വാങ്ങാനുള്ള പ ്രാഥമിക നടപടികൾക്ക് തുടക്കം
2007 ആഗസ്റ്റ് 28: 126 പോർവിമാനങ്ങൾക്ക് ആഗോള ടെൻഡർ വ ിളിച്ചു
2008 സെപ്റ്റംബർ നാല്: റിലയൻസ് ഗ്രൂപ് റിലയൻസ് എയ്റോസ്േപസ് ടെക്നോ ളജീസ് ലിമിറ്റഡ് രൂപവത്കരിക്കുന്നു
2011 മേയ്: റഫാൽ, യൂറോഫൈറ്റർ കമ്പനികൾ അവസാന പട്ടികയിൽ
2012 ജനുവരി 30: ദസോ ഏവിയേഷൻ ഏറ്റവും കുറഞ്ഞ തുക സമർപ്പിക്കുന്നു
2014 മാർച്ച് 13: 108 യുദ്ധവിമാനങ്ങൾ എച്ച്.എ.എല്ലും ദസോ ഏവിയേഷനും തമ്മിൽ 70:30 നിർമാണ പങ്കാളിത്തത്തിൽ ക രാർ.
2014 ആഗസ്റ്റ് എട്ട്: പൂർത്തിയായ 18 വിമാനങ്ങൾ 3-4 വർഷത്തിനുള്ളിൽ നൽകുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെൻറിൽ. അവശേഷിച്ച 108 എണ്ണം അടുത്ത ഏഴു വർഷത്തിനകം.
2015 ഏപ്രിൽ 10: നിർമാണം പൂർത്തിയായ 36 റഫാൽ വിമാനങ്ങൾക്കായി പുതിയ കരാർ പ്രഖ്യാപിക്കുന്നു.
2016 ജനുവരി 26: 36 വിമാനങ്ങൾക്ക് ഇന്ത്യയും ഫ്രാൻസും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
2016 സെപ്റ്റംബർ 23: സർക്കാർ തലത്തിൽ കരാറായി.
2016 ഡിസംബർ 31: 36 വിമാനങ്ങൾക്ക് വില 60,000 കോടിയോളമെന്ന് ദസോ. നേരത്തേ പാർലമെൻറിൽ സർക്കാർ കാണിച്ച തുകയുടെ ഇരട്ടിയാണെന്നു കാണിച്ച് വിവാദം.
2018 മാർച്ച് 13: റഫാൽ ഇടപാടിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി.
2018 ഒക്ടോബർ 10: റഫാൽ ഇടപാടിലെ നടപടിക്രമങ്ങൾ മുദ്രവെച്ച പേപ്പറിൽ സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.
2018 നവംബർ 12: വില വിവരമുൾപ്പെടെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു.
2018 ഡിസംബർ 14: റഫാൽ വിഷയത്തിൽ മോദി സർക്കാറിെൻറ തീരുമാനങ്ങളിൽ സംശയമില്ലെന്ന് കാണിച്ച് എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി.
വിവാദ വിധിയിലെ പരമാബദ്ധം
ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിലയൻസ് മേധാവി അനിൽ അംബാനിക്കുമെതിരെ ഉയർന്ന അഴിമതി ആരോപണത്തിെൻറ കാറ്റഴിച്ചുവിട്ട സുപ്രീംകോടതിയുടെ വിവാദ വിധിയിൽ പരമാബദ്ധവും. റഫാലിൽ മോദി സർക്കാറിെൻറ വാദങ്ങൾ എല്ലാം അപ്പടി ശരിവെക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് എഴുതിയ വിധിപ്രസ്താവനയിൽ സംഭവിക്കാത്ത കാര്യവും എഴുതിവെച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഹരജിക്കാരായ അരുൺ ഷൂരിയും യശ്വന്ത് സിൻഹയും പ്രശാന്ത് ഭൂഷണും തുറന്നു പറഞ്ഞു.
റഫാലിെൻറ വില വിവരം കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിന് (സി.എ.ജി) കൈമാറിയിട്ടുണ്ടെന്നും ആ സി.എ.ജി റിപ്പോർട്ട് പാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട് കമ്മിറ്റി (പി.എ.സി) പരിേശാധിച്ചിട്ടുണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എഴുതിവെച്ചത്. അത് പാർലമെൻറിൽ വെച്ചിട്ടുണ്ടെന്നും ആ നിലക്ക് പൊതുജനങ്ങൾക്ക് മുന്നിലുണ്ടെന്നുമാണ് വിധിയിലുള്ളത്. എന്നാൽ, എവിടെയാണ് ആ സി.എ.ജി റിപ്പോർട്ട് എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വാർത്തസേമ്മളനത്തിൽ ചോദിച്ചു. വസ്തുതാപരമായ പിഴവ് കോടതിക്ക് സംഭവിച്ചതിെൻറ തെളിവായി മൂന്ന് ഹരജിക്കാരും ഇതെടുത്തുകാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.