Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ, നോട്ട്...

റഫാൽ, നോട്ട് അസാധുവാക്കൽ: സി.എ.ജി-സർക്കാർ ഒത്തുകളി

text_fields
bookmark_border
റഫാൽ, നോട്ട് അസാധുവാക്കൽ: സി.എ.ജി-സർക്കാർ ഒത്തുകളി
cancel

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട്, നോട്ട് അസാധുവാക്കൽ നടപടി എന്നിവ സംബന്ധിച്ച റിപ്പോർട്ട് പാർലമെൻറിൽ സമർപ്പിക്കാൻ വൈകുന്നതിൽ സർക്കാറും കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലും (സി.എ.ജി) ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിവിൽ സർവിസസിലെ പ്രമുഖരായ മുൻ ഉദ്യോഗസ്ഥർ രംഗത്ത്. അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് അവർ രാഷ്ട്രപതിക്ക് കത്തയച്ചു.

60 മുൻ ഉദ്യോഗസ്ഥരാണ് രാഷ്്ട്രപതിക്കൊപ്പം സി.എ.ജിക്കും ഇതുസംബന്ധിച്ച തുറന്ന കത്ത് നൽകിയത്. ഭരണഘടനാ സ്ഥാപനമായ സി.എ.ജി മുെമ്പാരിക്കലും ഇത്തരത്തിൽ സ്വാധീനങ്ങൾക്ക് വിധേയമായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 2016 നവംബറിലാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടന്നത്. റഫാൽ പോർവിമാന ഇടപാടു സംബന്ധിച്ച പ്രഖ്യാപനം 2015 ഏപ്രിലിലാണ് ഉണ്ടായത്. ഇവ രണ്ടും സി.എ.ജി പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പരിശോധിക്കാൻ സി.എ.ജിക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തവുമുണ്ട്. മുൻസർക്കാറുകളുടെ കാലത്ത് വിവാദമുയർത്തിയ 2ജി, കൽക്കരി ഇടപാട്, കോമൺവെൽത്ത് ഗെയിംസ്, ആദർശ് സമുച്ചയ നിർമാണം എന്നിവ സംബന്ധിച്ച ക്രമക്കേടുകൾ സി.എ.ജി യഥാസമയം അന്വേഷിച്ച് റിേപ്പാർട്ടു കൊടുത്തു. അത് സർക്കാറിനെ വഴിനടത്തുന്നതിൽ പാർലമെൻറിന് വഴികാട്ടിയാവുകയും ചെയ്തു.

എന്നാൽ, ഇത്രയും മാസങ്ങൾ പഴക്കമുള്ള റഫാൽ, നോട്ട് അസാധുവാക്കൽ ഇടപാടുകൾ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് വൈകുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സി.എ.ജി റിപ്പോർട്ട് പുറത്തുവരാതിരിക്കണമെന്ന് സർക്കാറിനുണ്ട്. സി.എ.ജിയുമായി ഇക്കാര്യത്തിൽ സർക്കാർ ഒത്തുകളി നടത്തിക്കൂടാ. ശീതകാല സമ്മേളനത്തിൽ തന്നെ റിപ്പോർട്ട് വെക്കണമെന്ന് തുറന്ന കത്തിൽ ആവശ്യപ്പെട്ടു. വിവിധ മന്ത്രാലയങ്ങളിൽ ഉയർന്ന തസ്തികകളിൽ പ്രവർത്തിച്ച റിട്ട. ഉദ്യോഗസ്ഥരാണ് കത്ത് എഴുതിയത്. എൻ. ബാലഭാസ്കർ, ജി. ബാലഗോപാൽ, എസ്.പി ആംബ്രോസ്, സി. ബാലകൃഷ്ണൻ, കെ.പി. ഫാബിയാൻ, സജ്ജാത് ഹുസൈൻ, ഹർഷ് മന്ദർ, പി.എം.എസ് മലിക്, കെ. ജോൺ കോശി തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRafael Deal Demonetization
News Summary - Rafael Deal Demonetization -India News
Next Story