Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളികൾക്ക് കർണാടകയിൽ...

മലയാളികൾക്ക് കർണാടകയിൽ ക്വാറന്‍റീൻ നടപ്പാക്കി തുടങ്ങിയില്ല

text_fields
bookmark_border
karnataka rtc
cancel

ബംഗളൂരു: േകരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചൊവ്വാഴ്ച നടപ്പാക്കിയില്ല. വിദ്യാർഥികൾക്കും കർണാടകയിൽ ജോലി ചെയ്യുന്നവർക്കും ഉൾപ്പെടെ കേരളത്തിൽനിന്നും വരുന്ന എല്ലാവരെയും നിർബന്ധിത ക്വാറൻറീനിലാക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നതെങ്കിലും പ്രാദേശിക തലത്തിൽ നിയന്ത്രണം നടപ്പാക്കി തുടങ്ങിയിട്ടില്ല. വിശദമായ മാർഗനിർദേശം പുറത്തിറക്കിയശേഷമായിരിക്കും ഒരോ ജില്ലയിലും ക്വാറൻറീൻ ഏർപ്പെടുത്തുകയെന്നാണ് വിവരം. അതുവരെ ആർ.ടി.പി.സി.ആർ സാമ്പിൾ എടുത്തശേഷം വീടുകളിലേക്ക് വിടാനാണ് തീരുമാനമെങ്കിലും എല്ലായിടത്തും ഇത് നടപ്പാക്കി തുടങ്ങിയിട്ടില്ല.

നിലവിൽ നേരത്തെയുണ്ടായിരുന്നതുപോലെ കേരളത്തിൽനിന്നും ബസിലും ട്രെയിനിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തുന്നവരെ പരിശോധിക്കുന്നത് ചൊവ്വാഴ്ചയും തുടർന്നു. കുടകിലേക്കുള്ള മാക്കൂട്ട അതിർത്തി, മുത്തങ്ങ കഴിഞ്ഞുശേഷമുള്ള മൂലഹോളെ, ബാവലി, കുട്ട തുടങ്ങിയ അതിർത്തികളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷം വിലാസവും ഫോൺ നമ്പറും ഉൾപ്പെടെ രേഖപ്പെടുത്തിയശേഷം വാഹനങ്ങൾ കടത്തിവിട്ടു. എന്നാൽ, ബംഗളൂരുവിലെ കെ.എസ്.ആർ മജസ്​റ്റിക്ക് റെയിൽവെ സ്​റ്റേഷനിലും മറ്റു സ്​റ്റേഷനുകളിലും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി.

സാമ്പിൾ ശേഖരിച്ചശേഷം വിലാസവും ഫോൺ നമ്പറും വാങ്ങിയശേഷം ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. കെ.എസ്.ആർ മജസ്​റ്റിക്ക് റെയിൽവെ സ്​റ്റേഷൻ, കാർമെലാറാം, യശ്വന്ത്പുർ, ക േൻാൻമെൻറ് തുടങ്ങിയ സ്​റ്റേഷനുകളിലും പരിശോധന തുടർന്നു. എന്നാൽ, ചില സ്​റ്റേഷനുകളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ സാമ്പിൾ ശേഖരിക്കാതെ തന്നെ കടത്തിവിട്ടു. ബംഗളൂരുവിലെ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലും പരിശോധനയുണ്ടായിരുന്നു.

അതേസമയം, കർണാടകയിലേക്ക് വരുന്ന വിദ്യാർഥികൾക്ക് ഏഴു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി തുടങ്ങിയിട്ടുണ്ട്. ഹ്രസ്വ സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമായി നെഗറ്റീവ് സർട്ടിഫിക്കറ്റോടെ വരുന്നവർക്ക് ക്വാറൻറീൻ ഏർപ്പെടുത്തിയേക്കില്ല. ഒരോ ജില്ലയിലും സർക്കാർ, സ്വകാര്യ ക്വാറൻറീൻ കേന്ദ്രങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയശേഷം വരും ദിവസങ്ങളിൽ കേരളത്തിൽനിന്നും വരുന്ന എല്ലാവർക്കും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്താനാണ് നീക്കം.

സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായും സ്വകാര്യ ഹോട്ടലുകളിൽ പണം ഈടാക്കിയുമായിരിക്കും ക്വാറൻറീൻ ഏർപ്പെടുത്തുക. ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന കോവിഡ് കെയർ സെൻററുകൾ ഉൾപ്പെടെ ക്വാറൻറീൻ കേന്ദ്രങ്ങളാക്കിയേക്കും. ക്വാറൻറീൻ ഏർപ്പെടുത്തുമെന്ന് പറഞ്ഞതല്ലാതെ എങ്ങനെ നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തതിനാൽ തന്നെ നിരവധി യാത്രക്കാരാണ് ആശങ്കയിലായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quarantine​Covid 19
News Summary - Quarantine has not been implemented for Malayalees in Karnataka
Next Story