Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ് തൂത്തുവാരാൻ...

പഞ്ചാബ് തൂത്തുവാരാൻ കോൺഗ്രസ്

text_fields
bookmark_border
പഞ്ചാബ് തൂത്തുവാരാൻ കോൺഗ്രസ്
cancel

പഞ്ചാബ് തൂത്തുവാരുമെന്ന ഉറച്ചവിശ്വാസത്തിലാണ് കോൺഗ്രസ്. 2017 ലെ നിയമസഭ തെരഞ്ഞെടു പ്പ് ഫലവും തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ഫലവും ലോക്സഭയിലും ആവർത ്തിക്കുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. സംസ്ഥാനത്തെ 13 സീറ്റിൽ 10 ലും കോൺഗ്രസിനാണ് മുൻതൂക്കം. ശിരോമണി അകാലിദൾ, ബി.ജെ.പി, ആം ആദ്മി പാർട്ടികൾ ഒാരോ സീറ്റിലും മുന്നിട്ട് നി ൽക്കുന്നു. എന്നാൽ, ഇൗ മണ്ഡലങ്ങളിലും ശക്തമായ മത്സരം തന്നെയാണ് കോൺഗ്രസ് കാഴ്ചവെ ക്കുന്നത്.

സംസ്ഥാനം കോൺഗ്രസ് തൂത്തുവാരിയില്ലെങ്കിൽ രാജിവെക്കുമെന്ന മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിെൻറ പ്രസ്താവന പാർട്ടിയെ അക്ഷരാർഥത്തിൽ ആവേശത്തിലാക്കി. അമരീന്ദർ സിങ് സർക്കാറിെൻറ ജനകീയ പദ്ധതികളും പ്രതിപക്ഷമായ ശിരോമണി അകാലിദളിലും ആംആദ്മി പാർട്ടിയിലുമുണ്ടായ ആഭ്യന്തര കലഹവുമാണ് കോൺഗ്രസ് പ്രതീക്ഷക്കു കാരണം. അകാലിദള്‍ അധ്യക്ഷൻ സുഖ്ബീര്‍ സിങ് ബാദലുമായുള്ള ഭിന്നതയെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കൂടാതെ, ജയിലിൽ കഴിയുന്ന ദേരാ

സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമുമായുള്ള നേതാക്കളുടെ ബന്ധവും വിഭാഗീയത രൂക്ഷമാക്കി.
മുതിര്‍ന്ന നേതാവ് തേജീന്ദര്‍ പാല്‍ സിങ്, ഷേര്‍ സിങ് ഖുബായ അടക്കം നിരവധി പേരാണ് അടുത്തിടെ കോൺഗ്രസിലെത്തിയത്. അകാലിദളിെൻറ തോളിൽ ചാരിനിൽക്കുന്ന ബി.ജെ.പിക്കും ഇതേ ക്ഷീണം കിട്ടിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ ഭഗവത് മാനുമായുള്ള തർക്കമാണ് ആപ്പിലെപ്രതിസന്ധി. പാർട്ടി എം.എൽ.എമാരടക്കം നിരവധി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറി.

2014ൽ സംസ്ഥാനത്ത് അമൃത്സർ, ലുധിയാന, ജലന്ധർ സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽനിന്ന് ഗുരുദാസ്പൂർ പിടിച്ചെടുത്തു. 24.5 ശതമാനം വോട്ടുകളോടെ കഴിഞ്ഞതവണ ആം ആദ്മി പാര്‍ട്ടി നാലു സീറ്റുകള്‍ നേടിയിരുന്നു. ശിരോമണി അകാലിദളും നാലു സീറ്റ് നേടി. രണ്ടു സീറ്റ് സഖ്യകക്ഷിയായ ബി.ജെ.പിക്കും ലഭിച്ചു. സീറ്റു കുറവാണെങ്കിലും വോട്ടുവിഹിതത്തിൽ കോൺഗ്രസായിരുന്നു മുന്നിൽ. 10 സീറ്റിൽ അകാലിദളും മൂന്നിൽ ബി.ജെ.പിയും എന്നാണ് ഇത്തവണത്തെയും സീറ്റുവിഭജനം. ഗുരുദാസ്പുർ, അമൃത്സർ, ഹോഷിയപൂർ എന്നിവിടങ്ങളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ഇതിൽ, അമൃത്സറും ഗുരുദാസ്പൂരും കോൺഗ്രസ് സിറ്റിങ് സീറ്റുകളാണ്. സംവരണ മണ്ഡലമായ ഹോഷിയാപൂരിൽ ഇക്കുറി കോൺഗ്രസിനാണ് സാധ്യത. അവസാന നിമിഷം ബി.ജെ.പിയിൽ ചേർന്ന ബോളിവുഡ് താരം സണ്ണി ഡിയോൾ ഗുരുദാസ്പൂരിൽ സ്ഥാനാർഥിയായതോടെ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.

സുഖ്ബീർ സിങ് ബാദൽ മത്സരിക്കുന്ന ഫിറോസ്പൂർ, കേന്ദ്ര മന്ത്രി ഹർസീമ്രത് കൗർ മത്സരിക്കുന്ന ബട്ടിൻഡ എന്നിവിടങ്ങളാണ് അകാലിദളിെൻറ പ്രതീക്ഷ. എന്നാൽ, അകാലിദളിൽ നിന്ന് കോൺഗ്രസിെലത്തിയ ഷേര്‍ സിങ് ഖുബായ സ്ഥാനാർഥിയായതോടെ സുഖ്ബീർ സിങ് ബാദൽ വെല്ലുവിളിയാണ് നേരിടുന്നത്. ബട്ടിൻഡയിൽ ഹർസീമ്രത് കൗറിനെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയത് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻറുമായ രാജ വഡിങ്കിനെയാണ്. മണ്ഡലത്തിൽ ഇത്തവണ അട്ടിമറി പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. സംസ്ഥാന അധ്യക്ഷനും എം.പിയുമായ ഭഗവത് മാൻ മത്സരിക്കുന്ന സംഗ്രൂരിൽ മാത്രമാണ് ആപ്പിന് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news2019 loksabha electionAmerendar sing
News Summary - Punjab in loksabha elections-India news
Next Story