കർഷക സമരരീതിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി; കോൺഗ്രസ് വെട്ടിൽ, ഒടുവിൽ വിശദീകരണവുമായി അമരീന്ദർ
text_fieldsന്യൂഡൽഹി: കർഷകരോട് കുത്തിയിരിപ്പു സമരം അവസാനിപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ് ആവശ്യപ്പെട്ടത് കോൺഗ്രസിനെ വെട്ടിലാക്കി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കർഷക വികാരം എതിരാവുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ഉയർന്നു.
അമരീന്ദർ കർഷകരെ കുത്തിയിളക്കുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ്, പഞ്ചാബിലെ കുത്തിയിരിപ്പ് അവസാനിപ്പിച്ച് കർഷകരോട് ഡൽഹിക്ക് പോകാൻ അമരീന്ദർ ആവശ്യപ്പെട്ടത്. സമരം ജനജീവിതവും ഭരണ പ്രവർത്തനങ്ങളും സ്തംഭിപ്പിക്കുന്നുവെന്ന മട്ടിലാണ് അമരീന്ദർ സംസാരിച്ചത്. സമരം തുടർന്നാൽ വ്യവസായങ്ങൾ പഞ്ചാബിൽനിന്ന് പോകും.
സമരം കൊണ്ട് പഞ്ചാബിന് നഷ്ടമുണ്ടാക്കരുത്. മുഖ്യമന്ത്രിക്ക് ബി.ജെ.പിയുടെ ഭാഷയാണെന്ന് ശിരോമണി അകാലിദൾ അടക്കം സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ജാലിയൻവാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ, മോദി സർക്കാറിനെ പ്രശംസിക്കുകയാണ് അമരീന്ദർ ചെയ്തതെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമ പരിഷ്കാരത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണക്കുകയാണ് അമരീന്ദർ ചെയ്തുപോന്നത്.
കേന്ദ്രം കൊണ്ടുവന്ന മൂന്നു നിയമങ്ങളും പഞ്ചാബ് നിയമസഭ തള്ളിയതുമാണ്. രാഹുൽ ഗാന്ധി മാസങ്ങൾക്കു മുമ്പ് പഞ്ചാബിൽനിന്നാണ് കർഷകസമരം തുടങ്ങിയത്. രാഷ്ട്രീയ ലാക്കോടെ സംസാരിക്കുകയാണ് സമര നേതാക്കളെന്നാണ് അമരീന്ദറിെൻറ പ്രതികരണം. സമരത്തിന് താൻ എതിരല്ല. സമരത്തിന് കാരണക്കാർ കേന്ദ്രമായതുകൊണ്ടാണ് ഡൽഹിയിൽ പോയി സമരം ചെയ്യാൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.