കോടതിയലക്ഷ്യത്തിന് കോടതി പിരിയും വരെ കൈകൾ ഉയർത്തി നിൽക്കാൻ ശിക്ഷ
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേർക്ക് കോടതിയിൽ ദിവസം മുഴുവൻ കൈ ഉയർത്തി നിൽക്കാൻ ശിക്ഷ. 2018ലെ ഒരു കേസ് പരിഗണിക്കവെ ജുഡീഷ്യൽ മജിസ്ട്രേറ്റ് സൗരഭ് ഗോയലാണ് ശിക്ഷ നൽകിയത്.
രാവിലെ 10 മുതൽ 11.40 വരെ രണ്ടുതവണ കേസ് വിളിച്ചിട്ടും പ്രതികൾ ജാമ്യ ബോണ്ടുകൾ നൽകിയില്ല. കഴിഞ്ഞതവണ വാദം കേട്ടപ്പോൾ നൽകിയ ഉത്തരവ് പാലിക്കാതെ പ്രതികൾ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി പിരിയുംവരെ ശിക്ഷ നൽകുകയായിരുന്നു. കേസ് ആഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി. കുൽദീപ്, രാകേഷ്, ഉപാസന, ആനന്ദ് എന്നിവരാണ് കേസിലെ പ്രതികൾ. മറ്റു രണ്ട് പ്രതികൾ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

