പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരെ രക്തസാക്ഷികളായി പരിഗണിച്ചില്ലെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരെ പ്രധാനമന്ത്രി നരേന്ദ്രമോദി രക്തസാക്ഷികളായി പര ിഗണിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജവാൻമാർക്ക് കൂടി അവകാശപ്പെട്ട 30,000 കോടി രൂപയാണ് മോദി അ നിൽ അംബാനിക്ക് നൽകിയത്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ട്വിറ്ററിലൂടെയാണ് ജവാൻമാരുടെ ജീവത്യാഗത്തെ മോദി സർക്കാർ അവഗണിക്കുകയാണെന്ന പ്രസ്താവന രാഹുൽ നടത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി സർക്കാറിനെതിരെ കോൺഗ്രസ് ആരോപണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഇടപാടിലെ ഒാഫ്സൈറ്റ് പങ്കാളിയായ റിലയൻസ് കമ്യൂണിക്കേഷന് റഫാൽ കരാറിലൂടെ സാമ്പത്തിക നേട്ടമുണ്ടായെന്നും അങ്ങനെ പൊതുഖജനാവിന് 30,000 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കോൺഗ്രസിെൻറ ആരോപണം.
ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മോദി സർക്കാറിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വാദം കോൺഗ്രസ് ഉയർത്തിയിരുന്നു. പുൽവാമയിൽ 40 ജവാൻമാരുടെ ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ വീഴ്ചയാണ് ഭീകരാക്രമണം നടക്കാൻ കാരണമെന്നാണ് കോൺഗ്രസ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.