ഭീകരാക്രമണം: ഇന്ത്യ പാകിസ്താന് തെളിവുനൽകില്ല
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ‘ജെയ്ശെ മുഹമ്മദി’നുള്ള പങ്ക് സംബന്ധിച്ച് ഇന ്ത്യ പാകിസ്താന് ഒരു തെളിവും നൽകില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാ ർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, സൗഹൃദരാഷ്ട്രങ്ങൾക്ക് പാക് ഭീകരസംഘട നകളെ കുറിച്ച് എല്ലാ വിവരങ്ങളും കൈമാറും. മുൻകാല അനുഭവങ്ങൾ വെച്ചാണ് ഇന്ത്യ ഇൗ നിലപാട് സ്വീകരിക്കുന്നത്. മുംബൈ ഭീകരാക്രമണം, പത്താൻകോട്ട് വ്യോമകേന്ദ്രത്തിലെ ആക്രമണം തുടങ്ങിയ സംഭവങ്ങളിൽ എല്ലാ വിവരങ്ങളും കൈമാറിയിട്ടും പാകിസ്താൻ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ മടിച്ച സാഹചര്യമാണ് ഇന്ത്യയെ ഇൗ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത്. തെളിവുനൽകിയാൽ നടപടിയെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞിരുന്നു.
പാകിസ്താന് തെളിവുനൽകാതിരിക്കുന്നതു സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. മുംബൈ ഭീകരാക്രമണം നടന്നിട്ട് 11 വർഷമായി. ഇതിൽ ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ്, മുതിർന്ന നേതാവ് സകിയുറഹ്മാൻ ലഖ്വി എന്നിവർക്കും ചില െഎ.എസ്.െഎ ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് വ്യക്തമാണ്. എന്നാൽ, പാകിസ്താൻ ഒന്നും ചെയ്തില്ല. ഇതേ സമീപനമാണ് അവർ പത്താൻകോട്ട് ആക്രമണത്തിലും സ്വീകരിച്ചത്. ഇവിടെ തെളിവുശേഖരണത്തിനായി അഞ്ചംഗ പാക് സംഘം എത്തിയെങ്കിലും ഇന്ത്യ തെളിവൊന്നും നൽകിയില്ലെന്നു പറഞ്ഞ് കൈമലർത്തി.
ഇത്തരം സമീപനം തുടരുന്ന പാകിസ്താന് എന്തിനാണ് പ്രഹസനമായി വീണ്ടും തെളിവുനൽകുന്നത് എന്നതാണ് പൊതുവികാരം. അതിനുപകരം പാകിസ്താെൻറ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ആഗോളതലത്തിൽ തുറന്നുകാണിക്കുക എന്ന നയം ഇന്ത്യ സ്വീകരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.