Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യം നടുങ്ങി...

രാജ്യം നടുങ്ങി നിന്നപ്പോൾ സിനിമ പിടിച്ച് മോദി

text_fields
bookmark_border
modi
cancel
camera_alt??? ?????????????? ??????? ??????????? ?????? ?????????????????????? ??????????? ????????????? ???????????????? ???????

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ വാർത്തകേട്ട് രാജ്യം നടുങ്ങിനിന്നപ്പോൾ, വിവരമറിഞ ്ഞിട്ടും തെൻറ പ്രതിച്ഛായ നിർമാണം കൊഴുപ്പിക്കുന്ന േഡാക്യുമെൻററി ഷൂട്ടിങ് തുടരുക യാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് കോൺഗ്രസ്. നൈനിറ്റാളിനു സമീപം കോർ ബറ്റ് ദേശീയ പാർക്കിൽ നടന്ന ചിത്രീകരണത്തിെൻറ ഫോേട്ടായും തെളിവായി കോൺഗ്രസ് പുറ ത്തുവിട്ടു. ഇതേക്കുറിച്ച് പ്രധാനമന്ത്രി കാര്യാലയമോ ബി.ജെ.പിയോ പ്രതികരിച്ചിട്ടി ല്ല.

ഇക്കഴിഞ്ഞ 14ന് ഉച്ചതിരിഞ്ഞ് 3.10നാണ് ഭീകരാക്രമണം നടന്നത്. ഇൗ സമയത്ത് ഡിസ് ക്കവറി ചാനലിനുവേണ്ടി ഡോക്യുമെൻററി ഷൂട്ടിങ്ങിൽ പെങ്കടുക്കുകയായിരുന്നു പ്രധാനമന്ത്രി. ദേശഭക്തി പ്രസംഗിക്കാറുള്ള അദ്ദേഹം വിവരമറിഞ്ഞശേഷവും അതു തുടർന്നു. ഭക്ഷണം കഴിക്കാൻ ഇന്ത്യക്കാർക്കെല്ലാം മടുപ്പുതോന്നിയ ഇൗ നേരത്ത്, സർക്കാർ െഗസ്റ്റ് ഹൗസിൽ ചായയും സമൂസയും കഴിക്കാനും മോദിക്ക് മടി തോന്നിയില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വലിയ സുരക്ഷ വീഴ്ച നടന്ന സാഹചര്യത്തിൽ സുരക്ഷകാര്യ മന്ത്രിസഭ സമിതി യോഗം വിളിച്ചുകൂേട്ടണ്ട പ്രധാനമന്ത്രിയാണ് ഇങ്ങനെ ചെയ്തതെന്ന് സുർജേവാല കുറ്റപ്പെടുത്തി. അധികാരത്തോടുള്ള ആർത്തിമൂലം ‘രാജധർമം’ മറക്കുകയായിരുന്നു പ്രധാനമന്ത്രി. വീരമൃത്യുവരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വാരിയെടുക്കുന്ന സമയത്ത് പബ്ലിസിറ്റിക്ക് തിരക്കുകൂട്ടിയതിനെ എങ്ങനെയാണ് ബി.ജെ.പി ന്യായീകരിക്കുകയെന്ന് സുർജേവാല ചോദിച്ചു. വലിയ സുരക്ഷ വീഴ്ചയാണ് പുൽവാമയിൽ സംഭവിച്ചത്. അതേക്കുറിച്ചൊന്നും സർക്കാറിന് പറയാനില്ല. സൗദി കിരീടാവകാശി ഇന്ത്യ സന്ദർശിച്ചപ്പോൾ പാകിസ്താനെതിരായ നിലപാട് സ്വീകരിക്കുന്നതിന് സൗഹൃദം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.

പുൽവാമ സംഭവത്തിനുപിന്നാലെ പല യോഗങ്ങളിലും പെങ്കടുത്ത മോദി ഇപ്പോൾ തെക്കൻ കൊറിയ സന്ദർശനത്തിലാണ്. പുൽവാമ ഭീകരാക്രമണം രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണ് മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും ചെയ്യുന്നത് -സുർജേവാല പറഞ്ഞു. 3.10നാണ് പുൽവാമ ആക്രമണം നടന്നതെങ്കിൽ, 6.40 വരെ മോദിയുടെ ഷൂട്ടിങ് തുടർന്നു.

ഡോക്യുമെൻററി അഭിനയത്തിനു പുറമെ ഡിസ്കവറി മേധാവിക്കൊപ്പം ബോട്ട് സവാരി നടത്തുകയും മുതലകളെ കാണാൻ പോവുകയും ചെയ്തു. മോദിയുടെ പരിപാടി സംബന്ധിച്ച ഒാരോ കാര്യങ്ങളും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 40 ജവാന്മാരുടെയും മൃതദേഹം എത്തിച്ചപ്പോൾ സ്ഥലത്തില്ലാതിരുന്ന മോദിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പാകത്തിൽ ചടങ്ങ് ഒരുമണിക്കൂർ വൈകിച്ചു. വീരമൃത്യു വരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ച സമയത്ത്, രാഷ്ട്രീയം കളിക്കുകയാണ് മന്ത്രിമാരും എം.പിമാരും ചെയ്തത്. മോദി അഭിനയിക്കുന്ന ചിത്രത്തിനൊപ്പം, ബോട്ട് സവാരി നടത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

േകാൺഗ്രസ് തനിനിറം കാട്ടി –ബി.ജെ.പി
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ മോദി സർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിയ േകാൺഗ്രസിനെതിരെ ബി.ജെ.പി. ഭീകരാക്രമണത്തിനുശേഷം സർക്കാറിനും സൈന്യത്തിനുമൊപ്പം നിൽക്കേണ്ട പ്രതിപക്ഷ പാർട്ടി അവരുടെ തനിനിറം പുറത്തുകാണിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. സായുധസേനയുടെ മനോവീര്യം തകർക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രവി ശങ്കർ പ്രസാദ് പറഞ്ഞു. ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിൽക്കുന്ന സന്ദർഭത്തിലാണ് കോൺഗ്രസ് ഇത്തരം നിലപാട് സ്വീകരിച്ചത്.

പുൽവാമ ആക്രമണം നടക്കുേമ്പാൾ പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക പരിപാടിയിലായിരുന്നു. പുൽവാമയിൽ ഭീകരാക്രമണം നടക്കുമെന്ന് കോൺഗ്രസിന് അറിയാമായിരുന്നോ? ഞങ്ങൾക്ക് അറിയില്ലായിരുന്നു -രവിശങ്കർ പ്രസാദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intelligence reportPulwama Attack
News Summary - Pulwama attack- Govt. ignored intelligence report- India news
Next Story