നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ വേഗത്തിൽ അടച്ചുപൂട്ടും
text_fieldsന്യൂഡൽഹി: നഷ്ടത്തിലോടുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ഇനി വേഗത്തിൽ പൂട്ടും. ആസ്തികൾ മറ്റാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തും. അടച്ചുപൂട്ടൽ നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാരുടെ സ്വയം വിരമിക്കൽ പദ്ധതിക്ക് പൊതുമാനദണ്ഡം കൊണ്ടുവന്നു. 2007ലെ കുറഞ്ഞ ശമ്പള സ്കെയിൽ പ്രകാരം വി.ആർ.എസ് നടപ്പാക്കണമെന്നാണ് ഏകീകൃത നയം. അടച്ചുപൂട്ടുന്ന സ്ഥാപനത്തിലെ ശമ്പള സ്കെയിൽ ബാധകമായിരിക്കില്ല.
നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനത്തിെൻറ ആസ്തി മറ്റാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുേമ്പാൾ, സാധാരണക്കാർക്ക് താങ്ങാവുന്ന വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിക്ക് ആദ്യ പരിഗണന നൽകണമെന്ന് വ്യവസ്ഥ വെച്ചു. അടച്ചുപൂട്ടൽ നടപടികൾ സമയബന്ധിതമാക്കും. നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങൾ പുനരുദ്ധരിക്കാനുള്ള കാര്യമായ ശ്രമങ്ങൾ ഇനി ഉണ്ടാവില്ലെന്ന സൂചനയാണ് പുതിയ തീരുമാനം നൽകുന്നത്. അടച്ചുപൂട്ടൽ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിനും മന്ത്രാലയത്തിനും ഉത്തരവാദിത്തങ്ങൾ നിശ്ചയിച്ചു. സ്ഥാപനം അടച്ചുപൂട്ടാൻ മന്ത്രാലയവും മന്ത്രിസഭയും തത്വത്തിൽ അനുമതി നൽകിക്കഴിഞ്ഞാൽ തുടർനടപടി സ്വാഭാവികമായി മുന്നോട്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.