നീതി കിട്ടാൻ ഇൗ മാതാക്കൾ ഇനി അമിത് ഷായുടെ വീട്ടുപടിക്കലേക്ക്
text_fieldsന്യൂഡൽഹി: വിദ്വേഷ കൊലക്കിരയായ തങ്ങളുടെ ഉറ്റവർക്ക് നീതി ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് മൂന്നു വനിതകൾ. ബുലന്ദ്ഷഹറിൽ ഹിന്ദുത്വ കലാപകാരികൾ കൊലപ്പെടുത്തിയ പൊലീസ് ഇൻസ്െപക്ടർ സുബോധ് സിങ്ങിെൻറ ഭാര്യ രജനി സിങ്, എ.ബി.വി.പി അക്രമത്തിൽ ജെ.എൻ.യുവിൽ കാണാതായ നജീബിെൻറ ഉമ്മ ഫാത്തിമ നഫീസ്, ഡൽഹിയിൽ പേര് കേട്ട് മുസ്ലിമെന്ന് കരുതി തല്ലിക്കൊന്ന സാഹിലിെൻറ മാതാവ് സംഗീത സിങ് എന്നിവർ നീതിക്കായി ഒക്ടോബർ 15ന് ആഭ്യന്തര മന്ത്രിയുടെ വീട്ടുപടിക്കലെത്തുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘‘അമിത് ഷാ മറുപടി പറയൂ’’ എന്ന പേരിൽ യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ഭർത്താവിനെ കൊന്ന ക്രിമിനലിനെ നേതാവാക്കി വളർത്താനുള്ള ബി.ജെ.പി ശ്രമം ജീവനുള്ളിടത്തോളം സമ്മതിക്കില്ലെന്ന് ബുലന്ദ്ഷഹറിൽ കലാപം അമർച്ച ചെയ്യാൻ പോയി കൊല്ലപ്പെട്ട സുബോധ് സിങ്ങിെൻറ വിധവ രജ്നി സിങ് പറഞ്ഞു. സിങ്ങിനെ കൊലപ്പെടുത്തിയ പ്രധാന പ്രതികളെ ജാമ്യത്തിലിറക്കി ബി.ജെ.പി എം.എൽ.എമാർ കൂടെ കൊണ്ടുനടക്കുന്നതിെൻറ ചിത്രം രജ്നി സിങ് വാർത്തസമ്മേളനത്തിൽ കാണിച്ചു.
ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി വാക്കു തർക്കമുണ്ടായപ്പോൾ തെൻറ മകനോടവർ പേരു ചോദിെച്ചന്നും സാഹിൽ എന്ന് കേട്ടപ്പോൾ മുസ്ലിമാണെന്ന് കരുതി തല്ലിക്കൊല്ലുകയായിരുെന്നന്നും ഡൽഹിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹിൽ സിങ്ങിെൻറ മാതാവ് സംഗീത സിങ് പറഞ്ഞു. 12 േപരാണ് തെൻറ മകനെ മൃഗീയമായി തല്ലിക്കൊന്നത്. അവരുടെ പേരു പറഞ്ഞുകൊടുത്തിട്ടും രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കീഴിലുള്ള ഡൽഹി െപാലീസ് ഇന്നുവരെ തെൻറ വീട്ടിലേക്ക് വന്നുനോക്കിയിട്ടുപോലുമില്ലെന്ന് സംഗീത പറഞ്ഞു.
നജീബിനെ കാണാതായി മൂന്നുവർഷം തികയുന്ന വേളയിലാണ് ആഭ്യന്തര മന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പോകുന്നതെന്ന് മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു.
എല്ലാവരും ചേർന്ന് ആക്രമിക്കുകയും പുലരുംമുമ്പ് കൊല്ലുമെന്ന് പറയുകയും ചെയ്ത ശേഷമാണ് പിറ്റേന്ന് നജീബിനെ കാണാതായതെന്നും എന്നിട്ടും ആക്രമിച്ചവരെ ചോദ്യംചെയ്യാൻ ഇന്നുവരെ ഡൽഹി പൊലീസും സി.ബി.െഎയും തയാറായില്ലെന്നും എസ്.െഎ.ഒ ദേശീയ ജനറൽ സെക്രട്ടറി ഫവാസ് ശഹീൻ കുറ്റപ്പെടുത്തി. െഎ.എസുമായി ബന്ധപ്പെടുത്തി നിരവധി നുണകൾ നജീബിനെതിരെ പ്രചരിപ്പിച്ച മാധ്യമങ്ങളെ കോടതി കയറ്റി മാപ്പുപറയിച്ചിട്ടും അതേനുണ ആവർത്തിച്ച കപിൽ മിശ്രക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ് നേതാവ് നദീം ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.