Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമലംഘനം...

നിയമലംഘനം തുടർക്കഥ; പൂട്ടിയും തുറന്നും സ്റ്റെർലൈറ്റ്

text_fields
bookmark_border
നിയമലംഘനം തുടർക്കഥ; പൂട്ടിയും തുറന്നും സ്റ്റെർലൈറ്റ്
cancel

സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാല അടച്ചുപൂട്ടുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുേമ്പാൾ അങ്ങകലെ ലണ്ടനിലിരുന്ന് ചിരിക്കുകയാകും ഉടമ അനിൽ അഗർവാൾ. പൂട്ടൽ ഉത്തരവൊക്കെ അനായാസം മറികടന്നാണ് ഇതുവരെയുള്ള പ്രവർത്തനം. 1998 നവംബർ 23നാണ് ആദ്യമായി അടച്ചുപൂട്ടാൻ ഉത്തരവുണ്ടായത്. നീരിയുടെ റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിൽ മദ്രാസ് ഹൈകോടതിയാണ് നോട്ടീസ് നൽകിയത്. ഡിസംബർ ഒന്നിന് ഹൈകോടതി തന്നെ ഉത്തരവ് പുനഃപരിശോധിക്കുകയും സംസ്കരണശാല തുറക്കാൻ അനുമതി നൽകുകയും ചെയ്തു. നീരിയോട് പുതിയ റിപ്പോർട്ടും ആവശ്യപ്പെട്ടു. 1999 ഫെബ്രുവരി ഒന്നിന് നൽകിയ പുതിയ റിപ്പോർട്ട്, കമ്പനിക്കുള്ള ക്ലീൻ  ചിറ്റായിരുന്നു. 

എന്നാൽ, ജനകീയ പ്രതിഷേധം തുടർന്നു. 2000 നവംബർ, ഡിസംബർ മാസങ്ങളിലെ മഴക്കാലത്ത് മലിനജലം തുറന്നുവിട്ടതിനെതിരെ ജനം മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകി. എന്നാൽ, നടപടിയുണ്ടായില്ല. ഇതേസമയത്ത് തന്നെയാണ് പ്രതിദിന ഉൽപാദനം 391 ടണ്ണിൽനിന്ന് 900 ടണ്ണായി ഉയർത്താൻ അനുമതിതേടിയത്. സുപ്രീംകോടതിയുടെ സമിതി 2004 സെപ്റ്റംബർ 21ന് പരിശോനക്കെത്തിയപ്പോൾ നിർമാണ പ്രവർത്തനങ്ങൾ ഏറെയും പൂർത്തികരിച്ചതായി കണ്ടെത്തി. ഇക്കാര്യം പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി സമിതി മടങ്ങി. എന്നാൽ, പിറ്റേന്ന് േകന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. ലൈസൻസില്ലാതെ ഉൽപാദനം തുടങ്ങിയതായും നിർദിഷ്ട പരിധിയിലധികം ഉൽപാദിപ്പിച്ചതായും മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. അപ്പോഴും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രക്ഷക്കെത്തി. 

2008ൽ അടുത്തഘട്ടം വികസനത്തിന് നീക്കമാരംഭിച്ചു. ഇത്തവണ ഉൽപാദനശേഷി 900ത്തിൽനിന്ന് 1200 ടണ്ണിലേക്ക് ഉയർത്താനാണ് അനുമതി തേടിയത്. എന്നാൽ, സംസ്കരണശാല അടച്ചുപൂട്ടാനാണ് ഹൈകോടതി ഉത്തരവിട്ടത്. ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. നാഷനൽ ട്രസ്റ്റ് ഫോർ ക്ലീൻ എൻവയൺമെൻറിെൻറ ഹരജിയിലായിരുന്നു ഉത്തരവ്. എം.ഡി.എം.കെ നേതാവ് വൈക്കോയും ഹരജി നൽകിയിരുന്നു. 2018 സെപ്റ്റംബർ 28നായിരുന്നു ഹൈകോടതി ഉത്തരവ്. ഒക്ടോബർ ഒന്നിന് സുപ്രീംകോടതി ഇൗ ഉത്തരവ് മരവിപ്പിച്ചു. 

2013 മാർച്ച് 23ന് തൂത്തുക്കുടിയിലും പരിസരത്തും ജനങ്ങൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. വാതകചോർച്ചയായിരുന്നു കാരണം. ഒന്നാംനമ്പർ സൾഫ്യൂരിക് ആസിഡ് പ്ലാൻറിൽനിന്നാണ് വാതകംചോർന്നത്. പ്രതിഷേധത്തെതുടർന്ന് വായു മലിനീകരണ നിയമപ്രകാരം സംസ്കരണശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. പ്രതിഷേധം കെട്ടടങ്ങിയതോടെ ഉത്തരവ് പിൻവലിച്ചു. ഇതിനിടെയുണ്ടായ സുപ്രീംകോടതി നിരീക്ഷണം  ശ്രദ്ധേയമായി -പ്രതിരോധം, വൈദ്യുതി, വാഹനനിർമാണം തുടങ്ങിയവക്കൊക്കെ ചെമ്പ് ആവശ്യമുണ്ടെന്നായിരുന്നു അത്. എങ്കിലും നിയമലംഘനങ്ങൾക്ക് നൂറ് കോടി പിഴയിട്ടു. ഇതിനിടെ അർബുദവും മറ്റ് രോഗങ്ങളും ബാധിച്ച് നിരവധിപേർ മരിച്ചു. കടലിെല മത്സ്യസമ്പത്ത് കുറഞ്ഞു. ഭൂഗർഭജലത്തിന് നിറവിത്യാസമുണ്ടായി. പ്രതിഷേധങ്ങളും തുടർന്നു. എന്നാൽ, അതൊന്നും പുറംലോകം അറിഞ്ഞില്ല.                                     

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSterlite ProtestTuticorn
News Summary - Protest against sterlite plant in tuticorn-India news
Next Story