പ്രഫ. ഷംനാദ് ബഷീറിനെ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsബംഗളൂരു: പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രഫ. ഷംനാദ് ബഷീറിനെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മര ിച്ചനിലയിൽ കണ്ടെത്തി. 43 വയസ്സായിരുന്നു. ജൂലൈ 28ന് ബാബാ ബുധൻഗിരിയിൽ എത്തിയ ഷംനാദിനെ കുറിച്ച് ഏതാനും ദിവസങ്ങളായ ി വിവരങ്ങളില്ലാത്തതിനാൽ സുഹൃത്തുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കാറിൽ മൃതദേ ഹം കണ്ടെത്തിയത്.
മോശം കാലാവസ്ഥയെ തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിലും ഗതാഗത തടസ്സവുമുണ്ടായിരുന്നു. ഷംനാദ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും.
അർബുദ മരുന്നിന് പേറ്റൻറ് നേടാനുള്ള സ്വിസ് കമ്പനിയായ നൊവാർട്ടിസിെൻറ നീക്കത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയനായ ഷംനാദ്, 2014ൽ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്കാരം നേടി. മാനേജിങ് ഇൻറലക്ച്വൽ പ്രോപർട്ടി മാഗസിൻ അന്താരാഷ്ട്ര തലത്തിൽ തെരഞ്ഞെടുത്ത 50 ഗ്ലോബൽ െഎ.പി ലീഡേഴ്സിൽ ഒരാളാണ്. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ സ്ഥാപിച്ച ഐ.ഡി.ഐ.എ എന്ന സംഘടനയുടെ പിന്തുണയോടെ നിരാലംബരായ നിരവധി വിദ്യാർഥികളെ നിയമരംഗത്തേക്ക് കൈപ്പിടിച്ചുയർത്തി.
2008 മുതൽ കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിൽ പ്രഫസറാണ്. ജോർജ് വാഷിങ്ടൺ യൂനിവേഴ്സിറ്റി േലാ സ്കൂളിൽ വിസിറ്റിങ് പ്രഫസറാണ്. ഒാക്സ്ഫഡ് ഇൻറലക്ച്വൽ പ്രോപർട്ടി റിസർച് സെൻററിൽ റിസർച് അസോസിയേറ്റുമായിരുന്നു. ബംഗളൂരുവിലെ നാഷനൽ േലാ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും, ഇംഗ്ലണ്ടിലെ ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയിൽനിന്നും എം.ഫിലും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
