Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ തർക്കപ്രശ്നം...

ബംഗാളിൽ തർക്കപ്രശ്നം കോൺഗ്രസ്; കേരളത്തിൽ മാണി

text_fields
bookmark_border
ബംഗാളിൽ തർക്കപ്രശ്നം കോൺഗ്രസ്; കേരളത്തിൽ മാണി
cancel

ന്യൂഡൽഹി: കേരളത്തിൽ ഇടതുമുന്നണി ബന്ധത്തിൽ കല്ലുകടിയായി കേരള കോൺഗ്രസ്. അതിനിടയിൽ, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ബന്ധത്തിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി വീണ്ടും കല്ലുകടി. പശ്ചിമ ബംഗാളിലെ തകർച്ച ഇടതുമുന്നണി ആഴത്തിൽ പരിശോധിക്കണമെന്നാണ് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി സി.പി.എമ്മിനെ ഒാർമിപ്പിച്ചത്. ഇടത് െഎക്യം ദുർബലപ്പെടുത്തി കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുന്നത് പശ്ചിമബംഗാളിൽ ഇടതു മുന്നണിയുടെ പ്രസക്തിയും നിലനിൽപും അപകടപ്പെടുത്തുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് കുറ്റപ്പെടുത്തുന്നു. 

2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യത്തിൽ നീങ്ങിയത് ഇടതിനു ഗുണം ചെയ്തില്ലെന്നു മാത്രമല്ല, ഇടതു മുന്നണിയുടെ ശക്തി ചോർത്തുകയാണ് ചെയ്തതെന്ന് ഫോർവേഡ് ബ്ലോക്ക് നിരീക്ഷിച്ചു. സി.പി.എം-കോൺഗ്രസ് ബന്ധത്തെ ജനം തിരസ്കരിക്കുന്നതാണ് രണ്ടു തവണയും കണ്ടത്. കോൺഗ്രസുമായി കൂട്ടുകൂടിയപ്പോൾ ഇടതിന് കോൺഗ്രസ് വോട്ട് കിട്ടിയില്ല. ഇടതിെൻറ വോട്ടുകൊണ്ട് കോൺഗ്രസ് നില മെച്ചപ്പെടുത്തി. ഇടതു പാർട്ടികളുമായി സീറ്റു പങ്കിടുന്നതിന് മെനക്കെടാതെയാണ് സി.പി.എം കോൺഗ്രസിനൊപ്പം പോയത്. ഇടതു പാർട്ടികൾ ഒന്നിച്ചുനിന്നെങ്കിൽ ഇടതിനു കൂടുതൽ സീറ്റ് കിട്ടിയേനെ. കോൺഗ്രസ് ബന്ധമാണോ, ഇടത് െഎക്യമാണോ പ്രധാനമെന്ന് സി.പി.എം തീരുമാനിക്കണം. മറ്റ് ഇടതു പാർട്ടികളുടെ ശക്തി കണക്കിലെടുക്കാതെയുള്ള സി.പി.എമ്മിെൻറ പോക്ക് ഇടതു രാഷ്ട്രീയത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി നരൻ ചാറ്റർജി പറഞ്ഞു. സഖ്യകക്ഷികളെ തഴയുന്ന പ്രവണത 2019 തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രസക്തിയും നിലനിൽപും സംബന്ധിച്ച ഗുരുതരചോദ്യമാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പിക്ക് രാഷ്ട്രീയ ഇടം ഇടതുപക്ഷം വിട്ടുകൊടുക്കുകയും അവർ പിന്തുണ വർധിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. കഴിഞ്ഞദിവസം നടന്ന മെഹഷ്തല നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാമതും സി.പി.എം മൂന്നാമതുമാണ് എത്തിയത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ ഒപ്പം കൂട്ടാൻ സി.പി.എം ശ്രമിച്ചതിനൊടുവിൽ കെ.എം. മാണി മറുകണ്ടം ചാടി യു.ഡി.എഫിനെ പിന്തുണച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള വാക്പോരിന് വഴിവെച്ചിരുന്നു.  മാണിയില്ലാതെ എൽ.ഡി.എഫിനു ജയിക്കാൻ കഴിയുമെന്ന തങ്ങളുടെ നിലപാടാണ് ശരിയെന്ന് സ്ഥാപിക്കാനാണ് കാനം ശ്രമിച്ചത്. കാനം പറയുന്നത് മുന്നണി നയമല്ലെന്നാണ് പിണറായി തിരിച്ചടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCPM. Congress
News Summary - Problems in bengal and kerala cpm-India news
Next Story