ആരോഗ്യ സേതു സ്വകാര്യത ചൂഴ്ന്നെടുക്കുന്നുവോ?
text_fieldsന്യൂഡൽഹി: കോവിഡ് 19െൻറ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ആേരാഗ്യ സേതു’ ആപ്ലിക്കേഷൻ സ്വകാര്യത ചോദ്യചിഹ്നമാക്കുന്നുവെന്ന വിലയിരുത്തൽ വ്യാപകമായിരുന്നു. നിലവിൽ രാജ്യത്തെ എല്ലാ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
ഫോണുകളിൽ മേയ് നാലുമുതൽ ആരോഗ്യസേതു ആപ്പ് ഉണ്ടായിരിക്കണെമന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. ഏതെങ്കിലും ജീവനക്കാരുടെ ഫോണിൽ ആപ് ഇല്ലെന്ന് കണ്ടെത്തിയാൽ അതിെൻറ ഉത്തരവാദിത്തം കമ്പനി മേധാവിക്കായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തേ, ഭക്ഷണം ഡെലിവറി ചെയ്യുന്നവർക്കും വിവിധ സേവനങ്ങൾ നൽകുന്നവർക്കും ആരോഗ്യ സേതു നിർബന്ധമാക്കിയിരുന്നു.
ആരോഗ്യ സേതു ആപ് സുതാര്യത, ഉത്തരവാദിത്തം തുടങ്ങിയ തത്വങ്ങൾ പാലിക്കുന്നില്ലെന്നും സ്വകാര്യത ചൂഴ്ന്നെടുക്കുന്നുവെന്നും ഡിജിറ്റൽ റൈറ്റ്സ് ഓർഗനൈസേഷൻ ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു.
ആരോഗ്യ സേതു ആപ് ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാധാരണയായ കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനും അവരുടെ ആരോഗ്യ, യാത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ആരോഗ്യ സേതു ആപ് ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളിലെ കോൺടാക്ട് ട്രേസിങ് ആപുകൾ അപേക്ഷിച്ച് ഇതിന് നിലവാരം കുറവാണെന്നും പറയപ്പെടുന്നു. എന്നാൽ ബ്ലൂടുത്തും ജി.പി.എസും ഉപയോഗിച്ച് ഉപയോക്താക്കളുടെ ഫോൺ കോൺടാക്ടുകളും ലൊക്കേഷനും അടക്കം തിരിച്ചറിയുന്നതിനും ആപ് വഴി സാധിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ പുതിയ ഹോട്സ്പോട്ടുകൾ കണ്ടെത്തുന്നതിനാണ് ലൊക്കേഷൻ വിവിരങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്ന് നീതി ആയോഗ് പറയുന്നു.
അതേസമയം, ആരോഗ്യ സേതു ആപിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ആരോഗ്യ സേതു വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത എന്നിവയിൽ ആശങ്ക ഉയർത്തുന്നു. സ്വകാര്യ ഏജൻസിക്കാണ് ആരോഗ്യ സേതു ആപിെൻറ നടത്തിപ്പു ചുമതല. പൗരന്മാരുടെ അനുമതിയില്ലാതെ വിവരശേഖരണം നടത്തുന്ന രീതി ഭയാനകമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
The Arogya Setu app, is a sophisticated surveillance system, outsourced to a pvt operator, with no institutional oversight - raising serious data security & privacy concerns. Technology can help keep us safe; but fear must not be leveraged to track citizens without their consent.
— Rahul Gandhi (@RahulGandhi) May 2, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
