Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണകൂടത്തിെൻറ...

ഭരണകൂടത്തിെൻറ നുഴഞ്ഞുകയറ്റം ആശങ്കയുണ്ടാക്കും –ജസ്റ്റിസ് ചെലമേശ്വർ

text_fields
bookmark_border
ഭരണകൂടത്തിെൻറ നുഴഞ്ഞുകയറ്റം ആശങ്കയുണ്ടാക്കും –ജസ്റ്റിസ് ചെലമേശ്വർ
cancel

ന്യൂഡൽഹി: ഭരണകൂടങ്ങൾ മനുഷ്യജീവിതത്തിെൻറ ഏതെങ്കിലും തലങ്ങളിലേക്ക് നുഴഞ്ഞുകയറരുത് എന്നാണ് പുരോഗമന ജനാധിപത്യം വിശ്വസിക്കുന്നതെന്നും പൗരന്മാരുെട ശരീരത്തിൽ ഭരണകൂടം നുഴഞ്ഞുകയറുേമ്പാഴാണ് സ്വകാര്യതയുടെ ആശങ്കകളുണ്ടാകുന്നതെന്നും ജസ്റ്റിസ് ചെലമേശ്വർ  തെൻറ പ്രത്യേക വിധിയിൽ പറഞ്ഞു. ഭരണകൂടത്തിെൻറ ടെലിഫോൺ േചാർത്തലും ഇൻറർനെറ്റ് ഹാക്കിങ്ങും സ്വകാര്യതയുടെ പരിധിയിൽെപ്പടുന്ന കാര്യങ്ങളാണ്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും ബയോമെട്രിക് വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കാൻ ശ്രമിച്ചത് അതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

ഒരു നിയമാവകാശവും പരമമല്ല. എല്ലാ അവകാശങ്ങൾക്കും പരിമിതിയുണ്ട്. അതുപോലുള്ള പരിമിതി മാത്രമാണ് സ്വകാര്യതക്കുമുള്ളത്. ഇൗ പരിമിതികൾ ഒാരോ കേസുമെടുത്ത് കണക്കാേക്കണ്ടതാണ്. അതിനാൽ, പരിമിതി എന്ന ദിശയിലേക്ക് സ്വകാര്യത ചർച്ചയെ കൊണ്ടുപോകരുതെന്നും പരിമിതി ഇവിടെ ഒരു വിഷയമല്ലെന്നും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.  ഭരണഘടനയുടെ 21ാം അനുച്ഛേദത്തിൽ അനുവദിക്കുന്ന പരിമിതി  മാത്രമേ സ്വകാര്യതക്കും ബാധകമാക്കാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗമാണ്. 

ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഒരാളുടെ സ്വകാര്യ ചിന്താ പ്രക്രിയയുടെയും സ്വാതന്ത്ര്യത്തിെൻറയും മേഖലയാണ്. മതവിശ്വാസം കൂടാതെ രാഷ്ട്രീയ വിശ്വാസം ഇതുപോലെ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതെല്ലാം ഭരണഘടനയുടെ 21ാം അനുച്ഛേദത്തിൽ വരുന്നതാണ്. മുടി നീട്ടുന്നതും തലപ്പാവ് അണിയുന്നതുമടക്കമുള്ള വേഷവിധാനങ്ങൾക്കുള്ള സ്വാതന്ത്ര്യം മത സ്വാതന്ത്ര്യവുമായിട്ടാണ് നാം ബന്ധപ്പെടുത്തിയിരിക്കുന്നത്.  ശരിക്കും അത് വ്യക്തിപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ചികിത്സ നിഷേധിക്കാനും ജീവിതം അവസാനിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും വ്യക്തി ജീവിതത്തിൽപ്പെടുമോ എന്ന കാര്യമിപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും ജസ്റ്റിസ് ചെലമേശ്വർ കൂട്ടിേച്ചർത്തു.


അടിയന്തരാവസ്ഥ വന്നാലും നീങ്ങാത്ത അവകാശം –ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍
ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് പറയുന്ന അവകാശങ്ങള്‍ പ്രഖ്യാപിത കാലത്തേക്ക് ഇല്ലാതാകുമെന്നും എന്നാൽ, ഭരണഘടനയുടെ 20, 21 അനുച്ഛേദങ്ങൾ നിലനില്‍ക്കുമെന്നും ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ. ഇതൊന്നും അറിയാത്ത പാവമാണ് അറ്റോണി ജനറലെന്ന പരാമർശവും ജസ്റ്റിസ് നരിമാൻ നടത്തി.അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ കൂടി പങ്കാളിയായ 1948ലെ പ്രഖ്യാപനവും 1966ലെ  ഉടമ്പടിയും ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അടര്‍ത്തിമാറ്റാനാവില്ലെന്ന് ഉറപ്പുനല്‍കുന്നതാണ്. ഭരണഘടനയുടെ ആമുഖത്തില്‍നിന്നുതന്നെ സ്വകാര്യതക്കുള്ള അവകാശം കണ്ടെത്താൻ സാധിക്കുമെന്ന് ജസ്റ്റിസ് അഭയ്കുമാർ സപ്രെ പറഞ്ഞു. സ്വകാര്യതക്കുള്ള അവകാശം ഭരണഘടനയുടെ അന്തഃസത്തയില്‍ അടങ്ങിയതാണ്. ഓരോ മൗലികാവകാശത്തിലും ഇതിെൻറ അംശം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. 


ശേഖരിച്ച വിവരങ്ങൾ സംരക്ഷിക്കണം –സുപ്ര ീംകോടതി 
ന്യൂഡൽഹി: വിവരസാേങ്കതിക വിദ്യയുടെ കാലത്ത് ഭരണകൂടത്തിൽനിന്നും സർക്കാറിതര സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും  സ്വകാര്യതക്ക് അപകടമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാർ തങ്ങളുടെ വിധി പ്രസ്താവത്തിൽ മുന്നറിയിപ്പ് നൽകി. അതിനാൽ ശേഖരിച്ച സ്ഥിതിവിവരങ്ങളുടെ സംരക്ഷണത്തിന് സംവിധാനം വേണമെന്ന് അവർ സർക്കാറിനോട് ആവശ്യപ്പെട്ടു. ‘വിവരങ്ങളുടെ സ്വകാര്യത’  സ്വകാര്യതക്കുള്ള അവകാശത്തിെൻറ ഭാഗമാണ്. പൗരെൻറ അന്തസ്സിെൻറ ഭരണഘടനാപരമായ അടിസ്ഥാനമാണ് സ്വകാര്യത. കുടുംബജീവിതം, വിവാഹം, വീട്, ലൈംഗിക താൽപര്യങ്ങൾ എന്നിവ അടക്കമുള്ള വ്യക്തിപരമായ വിഷയങ്ങളുടെ സംരക്ഷണം ഇതിൽ  ഉൾപ്പെടും.  ഏഴ് ദശകങ്ങൾക്കുമുമ്പുണ്ടാകാത്ത ആശങ്കകൾ സാേങ്കതിക വിദ്യയുെട വികാസ കാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ശേഖരിച്ച സ്ഥിതിവിവരങ്ങളുടെ സംരക്ഷണത്തിന് സർക്കാർ സംവിധാനം ഒരുക്കണം.  വ്യക്തിപരമായ താൽപര്യങ്ങൾക്കും ഭരണകൂടത്തിെൻറ നിയമപരമായ ആശങ്കകൾക്കുമിടയിൽ  ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമുള്ള സന്തുലനം വേണം. ദേശസുരക്ഷ, കുറ്റം തടയലും അേന്വഷിക്കലും, അറിവ് സമ്പാദനവും വ്യാപനവും, ദുർവ്യയം തടയലും എല്ലാം സ്വകാര്യതയിൽ കടന്നുകയറാനുള്ള ഭരണകൂടത്തിെൻറ നിയമവിധേയമായ ലക്ഷ്യങ്ങളിൽപ്പെടുമെന്നും വിധിയിൽ വ്യക്തമാക്കി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar cardmalayalam newsprivacy in India
News Summary - privacy in India- India news
Next Story