ടി.വി വേണം, കുടുംബവുമായി കൂടുതൽ സംസാരിക്കണം: ബതിൻഡ ജയിലിൽ തടവുകാർ പട്ടിണി സമരത്തിൽ
text_fieldsന്യൂഡൽഹി: ജയിലിൽ ടി.വി വേണമെന്നും കുടുംബാംഗങ്ങളുമായി ടെലഫോണിൽ സംസാരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബതിൻഡ ജയിലിൽ തവുകാർ പട്ടിണി സമരത്തിൽ. അതീവ സുരക്ഷയുള്ള ജയിലിൽ കഴിയുന്ന 52 ഗുണ്ടകളാണ് പട്ടിണി സമരം നടത്തുന്നത്. ജയിൽ ചട്ട പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും തങ്ങൾക്ക് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് ഹൈകോടതിയുടെ പരിഗണയിലാണെന്ന് ബതിൻഡ ജയിൽ സൂപ്രണ്ട് എൻ.ഡി നേഗി പറഞ്ഞു.
തടവുകാരിലൊരാളാണ് ഹരജി സമർപ്പിച്ചതെന്നും കോടതി ഉത്തരവിനു ശേഷം തുടർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചട്ടങ്ങൾ പ്രകാരം കൊടും കുറ്റവാളികളുടെയും ഗുണ്ടകളുടെയും ബാരക്കുകളിൽ ടി.വി സ്താപിക്കേണ്ടതതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

