Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതിയുടെ...

രാഷ്ട്രപതിയുടെ സന്ദർശനം; നഗരം നിയന്ത്രണത്തിൽ

text_fields
bookmark_border
രാഷ്ട്രപതിയുടെ സന്ദർശനം; നഗരം നിയന്ത്രണത്തിൽ
cancel

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ കടുത്ത നിയന്ത്രണം. ഒക്ടോബർ 23, 24 തിയതികളിലാണ് രാഷ്ട്രപതി കോട്ടയത്തെത്തുക. കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി ശബരിമലയും സന്ദർശിക്കും. വാഹനഗതാഗതം വഴിതിരിച്ചുവിട്ടു. റോഡരികുകളിലെ പാർക്കിങ്ങും ഓട്ടോ, വഴിവാണിഭം, ഓട്ടോ - ടാക്സി സ്റ്റാൻഡുകൾ എന്നിവയും നിരോധിച്ചു. ആംബുലൻസുകൾക്ക് പ്രത്യേകമായി റൂട്ട് നിശ്ചയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കും ട്രെയിൻ യാത്രക്കാർക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി.

രാഷ്ട്രപതി എത്തുന്ന വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ രാവിലെ ഏഴു വരെയും വെള്ളിയാഴ്ച പുലർച്ചെ 12.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് ഓട്ടോറിക്ഷകളും വഴിയരികിലെ പാർക്കിങ്ങും വഴിയോര വാണിഭവും ഓട്ടോ - ടാക്സി സ്റ്റാൻഡുകളും നഗരത്തിൽ നിരോധിച്ചത്. കോട്ടയം ടൗൺ വഴി പോകേണ്ട വാഹനങ്ങൾക്ക് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 23ന് ഉച്ചക്ക് ഒന്നു മുതൽ വൈകിട്ട് ഏഴു വരെയും 24ന് രാവിലെ ആറു മുതൽ 11വരെയുമാണ് നിയന്ത്രണം.

നിയന്ത്രണങ്ങൾ ഇങ്ങനെ

  • ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകാനായി മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ പട്ടിത്താനം ജങ്ഷനിൽനിന്നു തിരിഞ്ഞ് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ്, പുതുപ്പള്ളി വഴി പോകണം.
  • ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശ്ശേരി ടൗണില്‍നിന്ന് കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് വഴി പോകണം.
  • മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് കോട്ടയം ടൗണിലേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകണം. തിരുവഞ്ചൂർ മുതൽ വട്ടമൂട് വരെ ഭാഗം വൺ വേ ആയിരിക്കും.
  • ചിങ്ങവനം ഭാഗത്തുനിന്ന് കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ മാവിളങ്ങ് ജങ്ഷനില്‍നിന്നു തിരിഞ്ഞ് പാക്കില്‍, പൂവന്‍തുരുത്ത്, കടുവാക്കുളം, നാല്‍ക്കവല വഴി പുതുപ്പള്ളി എത്തി പോകണം.
  • ചങ്ങനാശ്ശേരി ഭാഗത്തുനിന്നു കോട്ടയത്തേക്കു വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ പുളിമൂട് ജങ്ഷനില്‍നിന്നു തിരിഞ്ഞ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകണം.
  • പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകള്‍ ഐഡ ജങ്ഷന്‍, പുളിമൂട് ജങ്ഷന്‍ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജംങ്ഷനിലെത്തി അവിടെനിന്നു കെ.കെ റോഡ് കലക്ടറേറ്റ് ജങ്ഷൻ, കഞ്ഞിക്കുഴി, മണര്‍കാട് വഴി പോകണം.
  • എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകള്‍ ഐഡ ജങ്ഷന്‍, പുളിമൂട് ജങ്ഷന്‍ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജങ്ഷനിലെത്തി അവിടെനിന്നും കെ.കെ. റോഡിലൂടെ കലക്റ്ററേറ്റ് ജങ്ഷന്‍, കഞ്ഞിക്കുഴി, മണര്‍കാട്, ഏറ്റുമാനൂര്‍ വഴി പോകണം.
  • ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നു കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബണ്ട് റോഡില്‍നിന്നു തിരിഞ്ഞ് ഇടയാഴം, കല്ലറ, നീണ്ടൂര്‍ വഴി പോകണം.
  • ചേര്‍ത്തല ഭാഗത്തുനിന്നു കുമരകത്തേക്ക് വരുന്ന ബസുകള്‍ മണിയാപറമ്പ് റോഡ്‌ ജങ്ഷനില്‍ സര്‍വീസ് നിര്‍ത്തി തിരികെ പോകണം.
  • വൈക്കം-കുമരകം റോഡിലൂടെ വരുന്ന കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടയാഴം ജങ്ഷനില്‍നിന്നു തിരിഞ്ഞ് കല്ലറ, നീണ്ടൂര്‍ വഴി പോകണം.
  • കല്ലറ, നീണ്ടൂര്‍ ഭാഗങ്ങളില്‍നിന്നു പനമ്പാലം വഴി കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുടമാളൂര്‍ കുരിശുപള്ളി ജങ്ഷനില്‍നിന്നു തിരിഞ്ഞ് പുളിഞ്ചുവട്, കുമാരനല്ലൂര്‍ മേല്‍പ്പാലം വഴി പോകണം.
  • ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന സ്വകാര്യ ബസുകള്‍ കോടിമത സ്റ്റാൻഡില്‍ സര്‍വീസ് അവസാനിപ്പിച്ചു തിരികെ പോകണം.
  • ദിവാന്‍ കവലയില്‍നിന്നു കഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങള്‍ പോകാന്‍ പാടില്ല.
  • മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നു എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മെഡിക്കല്‍ കോളജ് കുരിശുപള്ളി ജങ്ഷനില്‍നിന്ന് അമ്മഞ്ചേരി, യൂനിവേഴ്സിറ്റി, അതിരമ്പുഴ വഴി അതിരമ്പുഴ ഉപ്പുപുര ജങ്ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞ് കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം ജങ്ഷനിലെത്തി പോകണം.

പാലായിൽനിന്ന് വരുന്ന വാഹനങ്ങളുടെ നിയന്ത്രണം

1. പാലാ ഭാഗത്തുനിന്ന് കോട്ടയത്തേക്കു വരുന്ന വാഹനങ്ങൾ പാലാ ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജങ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കു പോകണം.

2. തൊടുപുഴ ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽനിന്നോ കൊല്ലപ്പള്ളിയിൽനിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം.സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകണം.

3. പാലാ ഭാഗത്തുനിന്ന് ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ-സിവിൽസ്റ്റേഷൻ-ആർ.വി ജങ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകണം.

4. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ.കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക- വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജങ്ഷനിൽനിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര-അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകണം.

ആംബുലൻസ്, ആശുപത്രി വാഹനങ്ങളുടെ നിയന്ത്രണം

1. എം.സി റോഡിൽ തിരുവല്ല ഭാഗത്തുനിന്നു വരുന്ന ആംബുലൻസുകളും ആശുപത്രി സംബന്ധമായ മറ്റ് എമർജൻസി വാഹനങ്ങളും ചങ്ങനാശ്ശേരി ബൈപാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ, പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി മെഡിക്കൽ കോളജിൽ എത്തണം.

2. ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നു വരുന്ന ആംബുലൻസുകളും ആശുപത്രി സംബന്ധമായ മറ്റു വാഹനങ്ങളും ഇടയാഴം ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി മെഡിക്കൽ കോളജിൽ എത്തണം.

3. കെ.കെ. റോഡിൽനിന്നു വരുന്ന ആംബുലൻസുകളും മറ്റ് അടിയന്തിര വാഹനങ്ങളും മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി മെഡിക്കൽ കോളജിൽ എത്തണം.

4. പാല, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽനിന്നു വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്സിറ്റി വഴി മെഡിക്കൽ കോളജിൽ എത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsnewsKerala NewsLatest News
News Summary - President's visit; city under control
Next Story