Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ആർ.സിയെ ജെ.ഡി.യു...

എൻ.ആർ.സിയെ ജെ.ഡി.യു പിന്തുണക്കില്ല -പ്രശാന്ത് കിഷോർ

text_fields
bookmark_border
prasanth-kishore
cancel

ന്യൂഡൽഹി: പാർലമെൻറിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററിനെ ജെ.ഡി.യു പിന്തുണക്കില്ലെന്ന് പാർട്ടി നേതാവും രാഷ്ട്രീയ നയവിദഗ്ധനുമായ പ്രശാന്ത് കിഷോർ വ്യക്തമാക്കി. ഇക്കാര്യം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഇതേ നിലപാട് തന്നെയാണ് അദ്ദേഹത്തിനുള്ളതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി. ഇത് എന്തുകൊണ്ട് നിതീഷ് കുമാർ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യത്തിന് അദ്ദേഹം റാലി നടത്തുകയാണ് അത് പൂർത്തിയായാലുടൻ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

ബീഹാറിൽ എൻ.ആർ.സി നടപ്പാക്കേണ്ട സാഹചര്യമില്ല. രാജ്യത്ത് എൻ.ആർ.സി നടപ്പാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 11 സംസ്ഥാനങ്ങൾ ഇതിനകം എൻ.ആർ.സിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന സർക്കാറിെൻറ സഹായമില്ലാതെ എങ്ങനെയാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ കേന്ദ്രത്തിന് എന്ത് ചെയ്യാനാവും. സർക്കാറിനെ പിരിച്ചു വിട്ടാൽ ആറ് മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തുകയും അതേ പാർട്ടി തിരിച്ച് വരികയും ചെയ്തു കേന്ദ്രം എന്ത് ചെയ്യുമെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. പൗരത്വ ഭേദഗതി ബില്ലിനെ പാർലമെൻറിൽ ജെ.ഡി.യു അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAnti CAA protestCAA PROTEST
News Summary - Prashant Kishor statement on NRC-India news
Next Story