Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രശാന്ത് ഭൂഷൺ മാപ്പ്...

പ്രശാന്ത് ഭൂഷൺ മാപ്പ് പറഞ്ഞില്ല; കേസ് വിധി പറയാൻ മാറ്റി

text_fields
bookmark_border
പ്രശാന്ത് ഭൂഷൺ മാപ്പ് പറഞ്ഞില്ല; കേസ് വിധി പറയാൻ മാറ്റി
cancel

പ്രശാന്ത് ഭൂഷൺ മാപ്പ് പറഞ്ഞില്ല; കേസ് വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി: സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് എതിരായ കോടതിയക്ഷ്യ കേസില്‍ വാദം അവസാനിച്ചു. കേസില്‍ വിധിപറയാന്‍ മാറ്റിവെച്ചു. 2020 ജൂണ്‍ 27നും 29നും ഭൂഷൺ നടത്തിയ രണ്ട് ട്വീറ്റുകളുടെ പേരിലാണ് അദ്ദേഹത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്തത്.

പ്രശാന്ത് ഭൂഷണ്‍ മാപ്പു പറയണമെന്ന് കേസിൽ അന്തിമ വാദം കേട്ട ചൊവ്വാഴ്ചയും ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. ഇതിനായി അര മണിക്കൂര്‍ സമയവും അനുവദിച്ചിരുന്നു. എന്നാൽ, മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ രാജീവ് ധവാൻ കോടതിയെ അറിയിച്ചു. ഉത്തമ ബോധ്യത്തോടെ അദ്ദേഹം നടത്തിയ ആരോപണങ്ങളുടെ പേരിൽ മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നില്ല. മാപ്പ് പറയാന്‍ കോടതി നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാന്‍ ശ്രമിക്കുകയാണ്. കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ തയാറായില്ലെങ്കില്‍ സുപ്രീംകോടതി തകരുമെന്നും അദ്ദേഹം വാദിച്ചു.

മാപ്പുപറയാന്‍ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നല്‍കിയിരുന്നു. എന്നാൽ, മാപ്പു പറയില്ലെന്ന് തുടക്കം മുതൽ തന്നെ ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചു. ആത്മാര്‍ഥതയില്ലാതെ മാപ്പുപറഞ്ഞാല്‍ അത് കാപട്യവും ആത്മവഞ്ചനയുമാകുമെന്നായിരുന്നു അദ്ദേഹത്തിൻെറ നിലപാട്. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്ന സെപ്റ്റംബര്‍ രണ്ടിനു മുന്‍പ് കേസില്‍ വിധി പ്രസ്താവിക്കുമെന്നാണ് സൂചന.

മാപ്പുപറഞ്ഞാൽ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും സർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അഭ്യർഥിച്ചിരുന്നു. എന്നാൽ മാപ്പ് പറയാത്ത പ്രശാന്ത് ഭൂഷണെ എന്തുചെയ്യുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഭൂഷെൻറ കോടതിയലക്ഷ്യ പരാമർശങ്ങൾ കോടതി രേഖകളിൽ നിന്നും നീക്കി കേസ് അവസാനിപ്പിക്കണമെന്ന അറ്റോർണി ജനറലിെൻറ വാദത്തോട് ഉത്തമബോധ്യത്തിൽ ചെയ്തതാണെന്ന് പ്രശാന്ത് ഭൂഷൺ സ്വയം സമ്മതിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് രേഖകളിൽ നിന്നും നീക്കം ചെയ്യുകയെന്നും അരുൺമിശ്ര ചോദിച്ചു.

കോടതി പ്രശാന്ത് ഭൂഷണെ ശിക്ഷിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ അദ്ദേഹത്തിന് എന്ത് ശിക്ഷ നൽകണമെന്ന് ജസ്റ്റിസ് മിശ്ര ഭൂഷൻെറ അഭിഭാഷകനോട് ചോദിച്ചു. അദ്ദേഹത്തെ കോടതിയിൽ ഹാജരാകുന്നതിൽ നിന്നു വിലക്കുകയോ തടവുശിക്ഷ നൽകീകയോ ചെയ്യാമെന്ന് അഭിഭാഷകൻ മറുപടി നൽകി. എന്തു ശിക്ഷ നൽകിയാലും ഒരു കൂട്ടർ അദ്ദേഹത്തെ രക്തസാക്ഷിയെന്നും മറ്റൊരു കൂട്ടർ യഥാർഥ ശിക്ഷ ലഭിച്ചുവെന്നും പറയും -രാജീവ് ധവാൻ പറഞ്ഞു.

മാപ്പു പറയുന്നതിൽ എന്താണ് തെറ്റെന്നും നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ വേദന മാറ്റണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. 'മുറുവുണക്കുന്ന മാന്ത്രികപദമാണ് മാപ്പ്. മാപ്പ് പറഞ്ഞാൽ നിങ്ങൾ മഹാത്മാഗാന്ധിയുടെ വിഭാഗത്തിലേക്ക് ചേർക്കപ്പെടും. ഗാന്ധിജി അത് ചെയ്തിരുന്നു' - ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. എന്നാൽ, തെൻറ ട്വീറ്റുകളിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നുമുള്ള നിലപാടിൽ തന്നെയാണ് പ്രശാന്ത്ഭൂഷൺ.

അതേസമയം, ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചിന്‍റെ പരിഗണനക്ക് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ചതില്‍ എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ഹരജി സെപ്തംബര്‍ 10ന് വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suprem courtPrashant Bhushan
Next Story