അണ്ണാ ഹസാരെയെ പിന്തുണച്ചതിൽ കുറ്റസമ്മതവുമായി പ്രശാന്ത് ഭൂഷണ്
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് ഇറക്കാന്‍ അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്നത് തെറ്റായ നടപടിയായെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്. ലോക്പാല്‍ പ്രസ്ഥാനത്തിെൻറ പ്രയോജനം ഭാരതീയ ജനത പാര്‍ട്ടിക്കും നരേന്ദ്ര മോദിക്കുമാണ് ലഭിക്കുകയെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ അതിെൻറ ഭാഗമാകുമായിരുന്നില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേതൃത്വം നല്കുന്ന ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന് സംഘടിപ്പിച്ച അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിനും യോഗേന്ദ്ര യാദവിനുമൊപ്പം സുപ്രീംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലിരിക്കുകയും എല്ലാവര്ക്കും അടിസ്ഥാന വരുമാനം എന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യയില്‍ സ്ഥിതി എത്രയോ മെച്ചമായേനെ എന്ന് സങ്കല്പിച്ചുനോക്കൂ എന്ന് പ്രശാന്ത് പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ നമ്മള് ഇന്ന ്ഈ കാണുന്ന തരത്തില്‍ ദുരിതത്തിലും പരമദാരിദ്ര്യത്തിലും കഴിയുന്നത് കാണേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ട്വീറ്റ് ചെയ്ത ദിലിപ് മണ്ഡല്, താങ്കള്‍ അരവിന്ദ് കെജ്രിവാളിനും അണ്ണാ ഹസാരെക്കും കിരണ്‍ ബേദിക്കും യോഗേന്ദ്ര യാദവിനും ഒപ്പം ആര്.എസ്.എസിെൻറ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വേദിയുണ്ടാക്കി യു.പി.എക്കെതിെര പോരാടുകയായിരുന്നില്ലേ എന്ന് ചോദിച്ചു. നരേന്ദ്ര മോദി രാജ്യത്തിെൻറ തലവനായി ഇരുന്നതല്ലെന്നും നിങ്ങളെപ്പോലുള്ളവര്‍ അതിനുള്ള അന്തരീക്ഷം ഒരുക്കിയതാണെന്നും ദിലീപ് മണ്ഡല് കുറ്റപ്പെടുത്തി.
ദിലീപ് മണ്ഡല് പറഞ്ഞത് ശരിവെച്ചാണ് പ്രശാന്തിെൻറ കുറ്റസമ്മതം. കോണ്‍ഗ്രസിെൻറ അഴിമതിയേക്കാളും അപകടകാരി ബി.ജെ.പിയുടെ വര്‍ഗീയ
ഫാഷിസമാണെന്നും പ്രശാന്ത് ഭൂഷണ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.