Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്.എസിെൻറ ക്ഷണം...

ആർ.എസ്.എസിെൻറ ക്ഷണം പ്രണബ് മുഖർജി സ്വീകരിക്കണമെന്ന് ചിദംബരം

text_fields
bookmark_border
ആർ.എസ്.എസിെൻറ ക്ഷണം പ്രണബ് മുഖർജി സ്വീകരിക്കണമെന്ന് ചിദംബരം
cancel

ന്യൂഡൽഹി: ആർ.എസ്.എസ് ആസ്ഥാനത്തെ പരിപാടിയിൽ മുഖ്യാതിഥിയായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ക്ഷണം ലഭിച്ചതു സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ മുഖർജി പരിപാടിയിൽ പെങ്കടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. 

ആർ.എസ്.എസ് ക്ഷണം സ്വീകരിച്ചതിനെ കുറിച്ചല്ല ചർച്ച ചെയ്യേണ്ടത്. ക്ഷണം സ്വീകരിച്ച് അവിടെ പോയി അവരുടെ പ്രത്യയശാസ്ത്രത്തിെൻറ തെറ്റെന്താണെന്ന് ചൂണ്ടിക്കാട്ടുകയാണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞു. കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് സിങ്വിയുടെ ‘സ്ട്രെയ്റ്റ് േടാക്ക്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ചിദംബരം. 

അഭിഷേക് സിങ്വിയും ചിദംബരത്തിെൻറ അഭിപ്രായത്തോട് യോജിച്ചു. ക്ഷണം സ്വീകരിച്ചത് വിവാദമാക്കുന്നത് മണ്ടത്തരമാണ്. ആ ചടങ്ങിൽ അദ്ദേഹം എന്താണ് പറയുന്നത് എന്ന് കേൾക്കാതെ അദ്ദേഹത്തെ വിലയിരുത്തരുതെന്നും സിങ്വി പറഞ്ഞു. 

ജൂൺ ഏഴിന് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് പ്രചാരകന്മാരെ അഭിസംബോധന ചെയ്യാനാണ് മുഖ്യാതിഥിയായി പ്രണബ് മുഖർജിയെ ക്ഷണിച്ചത്. പ്രണബ് ക്ഷണം സ്വീകരിച്ചുവെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് റിപ്പോർട്ട്. 

എന്നാൽ ആർ.എസ്.എസിനെ പലരൂപത്തിൽ തുറന്നെതിർത്ത പ്രണബ് മുഖർജി എന്തുെകാണ്ട് ഇൗ തീരുമാനമെടുത്തുവെന്ന അമ്പരപ്പിലാണ് കോൺഗ്രസ് നേതാക്കൾ. ആർ.എസ്.എസിനോടുള്ള അയിത്തം നീങ്ങുന്നതിലെ സന്തോഷമാണ് ബി.ജെ.പി നേതാക്കൾക്ക്. 

നാഗ്പൂർ സന്ദർശനവുമായി ബന്ധപ്പെട്ട് നേതാക്കൾ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ആർ.എസ്.എസിെൻറ ശിബിരത്തിന് നേരത്തെയും വിഭിന്ന ആശയമുള്ളവരെ ക്ഷണിച്ചിരുന്നുവെന്നും പ്രണബ് മുഖർജി ക്യാമ്പ് സന്ദർശിക്കുന്നതുെകാണ്ട് മാത്രം അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിക്കില്ലെന്നും മണിശങ്കർ അയ്യരടക്കമുള്ള നേതാക്കൾ അഭിപ്രായപ്പെടുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambarampranab mukharjeemalayalam newsRSS Invitation
News Summary - Pranab Mukherjee Should Participate RSS Meet, P Chidambaram - India news
Next Story