Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിമപ്പണിക്കായി...

അടിമപ്പണിക്കായി മക്കളെ 62000 രൂപക്ക് വിറ്റു; ദാരിദ്ര്യം കാരണമെന്ന് വിശദീകരണം

text_fields
bookmark_border
small poor house
cancel
camera_alt

പ്രതീകാത്മക ചിത്രം

ചെന്നൈ: ആടുമേയ്ക്കുന്നതിനായി ദമ്പതികൾ തങ്ങളുടെ നാല് ആൺമക്കളെ 62,000 രൂപക്ക് വിറ്റു. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ചേർന്ന് മോചിപ്പിച്ചു.

തഞ്ചാവൂർ വല്ലംപുത്തൂർ ഭാഗത്ത് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ദമ്പതികളാണ് പ്രായപൂർത്തിയാവാത്ത ആൺമക്കളെ രണ്ടുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സ്വകാര്യ ആടുവളർത്തൽ കേന്ദ്രത്തിന് വിറ്റത്. ദമ്പതികൾക്ക് വിവാഹപ്രായമെത്തിയ മകളും നാല് ആൺമക്കളുമാണുള്ളത്.

ദാരിദ്ര്യാവസ്ഥ ചൂഷണം ചെയ്ത്, രാമനാഥപുരം സ്വദേശികളായ ഗോവിന്ദരാജ്, സഹോദരൻ മണിരാസു, ബന്ധു ശെൽവം എന്നിവർ നടത്തുന്ന ആടുവളർത്തൽ സ്ഥാപനമാണ് അടിമ ജോലിക്കായി കുട്ടികളെ വിലക്കുവാങ്ങിയത്. ആടിനെ മേയ്ക്കുന്നതുകണ്ട ചിലർ ചൈൽഡ് ലൈൻ, പൊലീസ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poverty
News Summary - poor couple sold children for Rs 62k
Next Story