താജ്മഹലിൽ പൂജ നടത്തിയെന്ന അവകാശവാദവുമായി ബജ്റംഗദൾ
text_fieldsആഗ്ര: താജ്മഹലിനുള്ളിൽ ആരതി നടത്തുകയും ഗംഗാജലം തളിക്കുകയും െചയ്തെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്റംഗദൾ (ആർ.ബി.ഡി) വനിതാ വിഭാഗം പ്രവർത്തകർ രംഗത്ത്. ആരതിയും ഗംഗാജലം തളിച്ച് ശുദ്ധിയാക്കലും തുടരുമെന്നും അധികൃതർക്ക് തങ്ങളെ തടയാൻ സാധിക്കില്ലെന്നും ആർ.ബി.ഡി വനിതാ വിഭാഗം ജില്ലാ അധ്യക്ഷ മീന ദിവാകർ പറഞ്ഞു.
തങ്ങൾ തേജോമഹലിൽ പൂജ നടത്തി. ഗംഗാജലം തളിച്ച് അത് ശുദ്ധീകരിച്ചു. ചില ആളുകൾ അത് നമസ്കാരം നടത്തി അശുദ്ധമാക്കാൻ ശ്രമിക്കുകയാണ്. അവർക്ക് അതിനായി വെള്ളിയാഴ്ചകളുണ്ട്. അതുകൊണ്ടാണ് തങ്ങൾ ആരതി നടത്തിയതെന്നും മീന ദിവാകർ വ്യക്തമാക്കി.
അധികൃതർ തങ്ങൾക്ക് നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. അത് നല്ല കാര്യം. അതിൽ പ്രശ്നമൊന്നുമില്ല. മുസ്ലിംകൾക്ക് താജ്മഹലിനുള്ളിൽ ഖുർ ആൻ വായിക്കാനും നമസ്കരിക്കാനും കഴിയുമെങ്കിൽ തങ്ങൾക്ക് എന്തുകൊണ്ട് പൂജാ സാധനങ്ങൾ കൊണ്ടുപോയിക്കൂടാ എന്നും ആർ.ബി.ഡി വനിതാ വിഭാഗം പ്രവർത്തകർ േചാദിച്ചു.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥർ താജ് മഹലിനുള്ളില്‍ അനുവദിക്കാറില്ലെന്നും സി.ഐ.എസ്.എഫ് കമാന്‍ഡന്‍റ് ബ്രാജ് ഭൂഷണ്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.