Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപിയിലെ പൂജ:...

ഗ്യാൻവാപിയിലെ പൂജ: തുടർവാദം 15ന്

text_fields
bookmark_border
wazu khana-gyanvapi mosque
cancel

പ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജക്ക് അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ തുടർവാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി ഫെബ്രുവരി 15ലേക്ക് മാറ്റി.

കമ്മിറ്റിക്കുവേണ്ടി ഹാജരായ പുനിത് ഗുപ്ത, എസ്.എഫ്.എ നഖ്‍വി എന്നിവരുടെ വിശദമായ വാദം കേട്ടശേഷമാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ തുടർവാദം മാറ്റിയത്.

പരാതിക്കാരന് തർക്കത്തിലുള്ള വസ്തുവിന്റെ അവകാശം തീരുമാനമാകുന്നതിന് മുമ്പ് പൂജക്ക് അനുമതി നൽകിയ ജില്ല കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് എസ്.എഫ്.എ നഖ്‍വി വാദിച്ചു. കോടതി ഉത്തരവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും മുസ്‍ലിം പക്ഷം ഫയൽ ചെയ്തു. തർക്കത്തിലുള്ള വസ്തു തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് ചില രേഖകൾ ഹിന്ദുപക്ഷവും സമർപ്പിച്ചു.

ജനുവരി 31ന് പൂജക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എന്നാൽ, ഹൈകോടതിയിലേക്ക് പോകാനാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇതിനെതുടർന്നാണ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ഹൈകോടതിയിൽ ഹരജി നൽകിയത്. വാരാണസി കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറയിൽ വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoojaGyanvapi mosque
News Summary - Pooja in southern cellar of Gyanvapi mosque
Next Story