ബംഗളുരു: ആരോപണ പ്രത്യാരോപണങ്ങൾക്കും നാടകീയ സംഭവ വികാസങ്ങൾക്കും സമാപനം കുറിച്ചുകൊണ്ട് കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് 55 മണിക്കൂറുകൾക്കുള്ളിൽ യെദിയൂരപ്പ രാജി വെച്ചു. സംസ്ഥാന ഭരണം കോൺഗ്രസ്^ജെ.ഡി.എസ് സഖ്യത്തിെൻറ കൈകളിലെത്തി. അക്ഷരാർത്ഥത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിെൻറ രാഷ്ട്രീയ വിജയം തന്നെയായിരുന്നു ഇത്.
222 അംഗ നിയമസഭയിൽ 104 സീറ്റുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. 116 എം.എൽ.മമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ഗവർണറെ സമീപിച്ചെങ്കിലും ഗവർണർ യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു. തുടർന്നങ്ങോട്ട് കണ്ടത് രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു.
കേവല ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നൽകിയിരുന്നെങ്കിലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചതോടെ ശനിയാഴ്ച തന്നെ വിശ്വാസവോെട്ടടുപ്പ് നടത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ബി.ജെ.പിയുടെ ഭാഗത്തു നിന്ന് വലിയ കുതിരക്കച്ചവടം നടന്നതായുള്ള ആരോപണങ്ങൾ ഉയർന്നു. എം.എൽ.എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു. ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയും യെദിയൂരപ്പയുടെ മകനും വരെ കോടികൾ വാഗ്ദാനം ചെയ്യുന്നതായ ആരോപണവുമായി ശബ്ദ ശകലങ്ങൾ കോൺഗ്രസ് പാളയം പുറത്തു വിട്ടു.
വാഗ്ദാനങ്ങളിൽ വീണുപോകാതെ തങ്ങളുടെ എം.എൽ.എമാരെ മറുകണ്ടം ചാടാതെ പിടിച്ചു നിർത്തുകയെന്ന അതീവ സങ്കീർണമായ കാര്യങ്ങളാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഇൗ വെല്ലുവിളി ഏറ്റെടുത്ത് എം.എൽ.എമാരെ റിസോർട്ടുകളിൽ നിന്ന് റിസോർട്ടുകളിലേക്കും ഒടുവിൽ നിയമസഭയിലേക്കും എത്തിക്കാൻ സാധിച്ചു. മാത്രമല്ല, സഭയിലെത്താതെ േഹാട്ടൽ മുറിയിൽ ഒളിച്ചിരുന്ന രണ്ട് എം.എൽ.എമാരെ കണ്ടെത്തി വിപ്പു നൽകി സഭയിലെത്തിക്കാനും കഴിഞ്ഞതോടെ ബി.ജെ.പി ക്ക് കളം വിെട്ടാഴിയുക തന്നെയായിരുന്നു ഏക പോംവഴി. ഇതു തന്നെയായിരുന്നു കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിെൻറ രാഷ്ട്രീയവിജയം.