മുഖ്യമന്ത്രിയെ ചൊല്ലി ഉത്തർപ്രദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം
text_fieldsലഖ്നോ: ഭരിക്കാൻ ഭൂരിപക്ഷം ഉണ്ടെങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരാകണമെന്ന് കാര്യത്തിൽ ബി.ജെ.പിക്കുള്ളിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി യു.പി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി മനോജ് സിൻഹ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്.
മുഖ്യമന്ത്രി ആരെന്ന വിഷയത്തിൽ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ വളർത്തുകയാണെന്ന് ലഖ്നോയിലെത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വൈകിട്ട് ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ നേതാവിനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേശവ് പ്രസാദ് മൗര്യയുടെയും ബി.ജെ.പി എം.പി യോഗി ആദിത്യ നാഥിന്‍റെയും അനുയായികൾ രംഗത്തെത്തി. ഇരുവരുടെയും അനുയായികൾ പ്രകടനം നടത്തി. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക്മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി മനോജ് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടായിരിക്കും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. 80 ലോക്സഭ സീറ്റുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ഭരണം മികച്ചതാക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താവും തീരുമാനം സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
