Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾൈദവം ബയ്യു...

ആൾൈദവം ബയ്യു മഹാരാജിനെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബ തർക്കം

text_fields
bookmark_border
ആൾൈദവം ബയ്യു മഹാരാജിനെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബ തർക്കം
cancel

ഇൻഡോർ: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആൾദൈവം ബയ്യൂ മഹാരാജിെൻറ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബ തർക്കമെന്ന് സംശയം. ബയ്യുവിെൻറ 18 വയസ്സുള്ള മകളും രണ്ടാം ഭാര്യയും തമ്മിലുള്ള സ്വരേചർച്ചയില്ലായ്മ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാണ് സ്വയം വെടിവെച്ച് മരിക്കാൻ ബയ്യുവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നുവെന്നും മറ്റ് കാരണങ്ങളെ കുറച്ച് അന്വേഷിച്ചു വരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

 2015ലാണ് ബയ്യു മഹാരാജിെൻറ ആദ്യ ഭാര്യ മാധവി മരിച്ചത്. ഇതിനു ശേഷം 2017 ഏപ്രിൽ 30ന്  ഗൈനക്കോളജിസ്റ്റ് ആയ ഡോ.ആയുഷിയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഇൗ വിവാഹത്തിനോട് ബയ്യുവിെൻറ മകൾ കല്ല്യാണി എന്ന കുഹുവിന് യോജിപ്പുണ്ടായിരുന്നില്ല. കഴിഞ്ഞ ജൂൺ എട്ടിന് ഡോ.ആയുഷിയുടെ ജന്മദിനത്തിൽ കുഹുവും ആയുഷിയും തമ്മിൽ തർക്കമുണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

കൂടാതെ കഴിഞ്ഞ തിങ്കളാഴ്ച ഒരു റെസ്റ്റോറൻറിൽ വെച്ച് ബയ്യു മണിക്കൂറുകളോളം സമയം സംസാരിച്ച സ്ത്രീയെ സംബന്ധിച്ച കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബയ്യുവിെൻറ ആത്മഹത്യാ കുറിപ്പിെൻറ രണ്ടാം പേജിൽ തെൻറ സ്വത്തുക്കളുെടയും ബാങ്ക് അക്കൗണ്ടുകളുടെയും അധികാരം തെൻറ വിശ്വസ്തനായ വിനായകെൻറ പേരിലേക്ക് മാറ്റിയതായും വിനായകനെ മാത്രമേ തനിക്ക് വിശ്വാസമുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കും. 

ചൊവ്വാഴ്ചയാണ് ബയ്യു മഹാരാജ് ഇൻഡോറിലുള്ള തെൻറ വസതിയിൽ സ്വയം വെടിവെച്ച് മരിച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policesuicidemalayalam newsBhaiyyu Maharaj
News Summary - Police suspect family discord behind Bhaiyyu Maharaj suicide-india news
Next Story