Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടി...

തൂത്തുക്കുടി വെടിവെപ്പ്; മരണം 11ആയി

text_fields
bookmark_border
തൂത്തുക്കുടി വെടിവെപ്പ്; മരണം 11ആയി
cancel

തൂത്തുക്കുടി: കടലോര പട്ടണമായ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറിനെതിരെ ഗ്രാമവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരണം 11 ആയി. 100ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പതു പേർ മരിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഗവർണർ ബൻവാരിലാൽ പുരോഹിത് 11 പേർ വെടിെവപ്പിൽ കൊല്ലെപ്പട്ടതായി അറിയിച്ചു. അക്രമം നിയന്ത്രിക്കാൻ മറ്റൊരു വഴികളുമില്ലാെത ൈപാലീസ് വെടിയുതിർക്കാൻ നിർബന്ധിതരാകുകയായിരുന്നെന്ന് ഗവർണർ വ്യക്തമാക്കി. 

thuthukudy 2

അതേസമയം, തൂത്തുക്കുടിയിൽ നടന്നത് സർക്കാർ സ്പോൺസർ ചെയ്ത തീവ്രവാദമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. അനീതിെക്കതിരെ സമരം ചെയ്തതിനാണ് ജനങ്ങളെ വെടിെവച്ച് കൊന്നതെന്നും രാഹുൽ പറഞ്ഞു. 

ഡി.എം.െകയും സംസ്ഥാന സർക്കാറിെന കുറ്റപ്പെടുത്തി. കുറേക്കാലമായി ജനങ്ങൾ തൂത്തുക്കുടിയിൽ സമരത്തിലാണ്. എന്നാൽ അവരുെട ആവശ്യങ്ങൾക്ക് നേരെ സർക്കാർ മുഖം തിരിച്ചു. പ്ലാൻറ് അടച്ചു പൂട്ടണമെന്നും ഡി.എം.െക നേതാവ് എം.കെ സ്റ്റാലിൻ ആവശ്യെപ്പട്ടു. ഇന്ന് തൂത്തുക്കുടിയിൽ ചെന്ന് സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പം ചേരുമെന്നും സ്റ്റാലിൻ അറിയിച്ചു. 

പ്രമുഖ നടൻമാരായ രജനികാന്തും കമൽ ഹസനും സമരക്കാൻർക്ക് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങളുെട സമാധാനപരമായ സമരത്തെ അവഗണിച്ചതിന് ഇരുവരും സർക്കാറിനെ കുറ്റപ്പെടുത്തി. പൗരൻമാർ കുറ്റവാളികളല്ല. അവർക്കാണ് ജീവിതം നഷ്ടപ്പെട്ടതെന്ന് കമൽഹസനും സർക്കാറിെൻറ അനാസ്ഥ മൂലം ജീവൻ നഷ്ടമാവരെ ഒാർത്ത് ദുഃഖിക്കുന്നുവെന്ന് രജനികാന്തും ട്വീറ്റ് ചെയ്തു. 

വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ താത്പര്യ മനുസരിച്ചുള്ള തീരുമാനം സർക്കാറിെൻറ ഭാഗത്തു നിന്നുണ്ടാകുമെന്നും  ജനങ്ങൾ ശാന്തരാകണെമന്നും അദ്ദേഹം അപേക്ഷിച്ചു.  കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്റ്റെർലൈറ്റിെൻറ കോപ്പർ പ്ലാൻറിന് 25 വർഷത്തെ ലൈസൻസ് അവസാനിക്കാനിരിെക്ക അത് പുതുക്കി നൽകാനുള്ള തീരുമാനമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വാതക ചോർച്ചയെതുടർന്ന് മുമ്പ് പലതവണ നാട്ടുകാരിൽ ആരോഗ്യപ്രശ്നം സൃഷ്ടിച്ചിട്ടുള്ള കോപ്പർ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിെൻറ നൂറാം ദിവസമായ ചൊവ്വാഴ്ച മാർച്ച് നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് കമ്പനി അധികൃതരോട് സംരക്ഷണം ആവശ്യപ്പെടുകയും അതുപ്രകാരം പ്രദേശത്ത് 144 പ്രഖ്യാപിക്കുകയുമായിരുന്നു. ഇത് മറികടന്നാണ് ആയിരക്കണക്കിന് ഗ്രാമീണർ മാർച്ച് നടത്തിയത്. 

ഡി.െഎ.ജി കബിൽ കുമാറിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതിനെതുടർന്ന് ആദ്യം കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിവീശിയിട്ടും സമരക്കാർ മുന്നേറിയതോടെയാണ് മൂന്ന് റൗണ്ട് വെടിവെച്ചത്. സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ളവർ ചിതറിയോടി. സമരക്കാർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങൾ അഗ്നിക്കിരയായി. സർക്കാർ ഇടപെടാത്തതിനെതുടർന്ന് മാർച്ച് 24ന് ആയിരങ്ങൾ പ്ലാൻറിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിനെതുടർന്നാണ് സമരത്തിെൻറ നൂറാം നാളിൽ ലോങ്മാർച്ചിന് സ്ത്രീകളടക്കമുള്ളവർ ഇറങ്ങിയത്. തൂത്തുക്കുടിയിലെയുംസമീപത്തെയും ആശുപത്രികളിലാണ് പരിക്കേറ്റവർ. പൊലീസുകാർക്കും കല്ലേറിൽ പരിക്കുണ്ട്. വാതകചോർച്ചയെതുടർന്ന് 2013ൽ പൂട്ടിയ പ്ലാൻറ് കോടതി ഉത്തരവിനെ തുടർന്നാണ് തുറന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTuticorin ProtestCopper PlantSterlite Protest
News Summary - Police Firing In Sterlite Protests Kills 11 -India news
Next Story