ബുലന്ദ്ശഹർ കലാപം; ഇൻസ്പെക്ടറുെട കുടുംബത്തിന് യു.പി പൊലീസിെൻറ 70 ലക്ഷം
text_fieldsബുലന്ദ്ശഹർ: ബുലന്ദ്ശഹർ കലാപത്തിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്െപക്ടർ സുബോധ് കുമാർ സിങ്ങിെൻറ കുടും ബത്തിന് യു.പി പൊലീസിെൻറ കൈതാങ്ങ്. 70 ലക്ഷം രൂപയാണ് യു.പി പൊലീസ് പിരിവെടുത്ത് കുടുംബത്തിന് നൽകിയത്. സർക്കാർ നേരത്തെ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ മൂന്നിന് ബുലന്ദ്ശഹറിലുണ്ടായ കലാപത്തിലാണ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടത്. പ്രദേശത്ത് പശുവിെൻറ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ആരോപിച്ച് ചിലർ കലാപമുണ്ടാക്കുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാനാണ് സുബോധ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയത്. എന്നാൽ കലാപത്തിനിടെ സുബോധ് കുമാറിന് കല്ലേറ് കൊണ്ട് തലക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവർ അദ്ദേഹത്തെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കലാപകാരികൾ പിന്തുടർന്ന് വെടിവെക്കുകയായിരുന്നു.
ബജ്റംഗ് ദൾ പ്രദേശിക നേതാവ് യോഗേഷ് രാജ് ആണ് കേസിെല പ്രധാന പ്രതി. ഇയാൾ ജനുവരി ആദ്യവാരം പൊലീസ് പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.