‘യു.പി പൊലീസ് അതിക്രമം അന്വേഷിക്കണം’
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.പിയിൽ നടന്ന പ്രക്ഷോഭങ്ങൾ പൊലീസ് ക ്രൂരമായി അടിച്ചമർത്തുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ ്രസ് മനുഷ്യാവകാശ കമീഷനിൽ. മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മനുഷ്യാവകാശ കമീഷൻ അംഗങ്ങളെ കണ്ടത്.
മനുഷ്യാവകാശങ്ങളും സാമാന്യ മര്യാദയും ലംഘിച്ചുകൊണ്ടുള്ള അതിക്രമമാണ് യു.പി പൊലീസ് സമരക്കാർക്കുനേരെ നടത്തിയതെന്ന് സംഘം ചൂണ്ടിക്കാട്ടി. വിശദാംശങ്ങൾ വ്യക്തമാക്കുന്ന വിഡിയോ, ഓഡിയോ തെളിവുകളും കൈമാറി. അരക്കു മുകളിൽ പ്രക്ഷോഭകരെ വെടിവെക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് രണ്ടു ഡസനോളം മരണങ്ങൾക്ക് ഒരു കാരണമെന്ന് സംഘം ചൂണ്ടിക്കാട്ടി. എന്നാൽ, ഒരൊറ്റ പൊലീസുകാരനുമെതിരെ കേസെടുത്തിട്ടില്ല. സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുകയാണ് യു.പി സർക്കാറെന്ന് കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിശ്ചയദാർഢ്യത്തോടെ കമീഷൻ ഇടപെടണം.
ജനങ്ങളെ ക്രിമിനലുകളേക്കാൾ കഷ്ടമായി നേരിടുകയാണ് പൊലീസ്. നിയമവും ഭരണഘടനയും സ്വന്തം സൗകര്യങ്ങൾക്കു വേണ്ടിയാണെന്ന മട്ടിലാണ് സംസ്ഥാന സർക്കാർ പെരുമാറുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തിയ ചരിത്രം ദേശീയ മനുഷ്യാവകാശ കമീഷനുണ്ട്. അഭിഭാഷകരായ അഭിഷേക് സിങ്വി, സൽമാൻ ഖുർശിദ്, യു.പി പി.സി.സി അധ്യക്ഷൻ അജയ്കുമാർ ലല്ലു, മുഹ്സിന കിദ്വായ്, പി.എൽ. പുനിയ, ജിതിൻ പ്രസാദ, രാജീവ് ശുക്ല തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.